Thursday, October 18, 2012

ജോലിയുള്ള പെണ്ണിനെ കെട്ടിക്കൊള്ളുക, ഇല്ലെങ്കില്‍ കാര്യം പോക്ക്.

പങ്കാളിത്ത പെന്‍ഷനില്‍ കയറുന്നവരോട് മനോരമയുടെ ഉപദേശം.

പങ്കാളിത്ത പെന്‍ഷനില്‍ കയറുന്നവരോട് ജോലിയുള്ള പെണ്ണിനെ കെട്ടിക്കൊള്ളാന്‍ മനോരമയുടെ ഉപദേശം.

   മലയാളമനോരമയുടെ ധനകാര്യ പ്രസിദ്ധീകരണമായ മലയാളമനോരമ സമ്പാദ്യം മാസിക (ഒക്ടോബര്‍ 2012 ലക്കം) കവര്‍സ്റ്റോറി ആക്കിയിരിക്കുന്നത് പങ്കാളിത്ത പെന്‍ഷന്‍ ആണ്. "പങ്കാളിത്ത പെന്‍ഷന്‍ യുവജനങ്ങളെ എങ്ങനെ ബാധിക്കും?" എന്ന മുഖ്യലേഖനവും "കുറയുന്ന പെന്‍ഷന്‍ വീണ്ടെടുക്കാനുള്ള വഴികള്‍" എന്ന മാര്‍ഗനിര്‍ദ്ദേശലേഖനവും മലയാള ഭാഷ, സാമാന്യഗണിതം എന്നിവ അറിയാവുന്ന എല്ലാവര്ക്കും മനസിലാകുന്ന തരത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. 1984 ല്‍ എല്‍ ഡി ക്ലാര്‍ക്ക് ആയി ജോലിയില്‍ പ്രവേശിച് 2012 ല്‍ വിരമിച്ച ഒരാള്‍ 10205 രൂപ പെന്‍ഷനും 7 .12 ലക്ഷം രൂപ കമ്മ്യൂട്ടെഷനും വാങ്ങി എന്നും ആയാല്‍ പങ്കാളിത്ത പെന്‍ഷന്‍ സംവിധാനത്തില്‍ ആയിരുന്നെങ്കില്‍ 6212 രൂപ പെന്‍ഷനും 2 .36 ലക്ഷം രൂപ കമ്മ്യൂട്ടെഷനും മാത്രമേ വാങ്ങുകയുള്ളായിരുന്നു എന്നും ലേഖനം വ്യക്തമാക്കുന്നു. നിലവിലുള്ള ജി പി എഫ്, ഗ്രാറ്റ്വിറ്റി എന്നിവയുടെ കാര്യം സൂചിപ്പിക്കുന്നേയില്ല എന്നത് ഗൌരവമായ പോരായ്മയാണ്.
   വളരെ രസം തോന്നുന്ന ഒരു ഉപദേശം 13 - ആം പേജില്‍ "പുതിയ ജീവനക്കാര്‍ വരുമാനം എങ്ങനെ കൈകാര്യം ചെയ്യണം?" എന്ന ബോക്സില്‍ ഉണ്ട്. ഇതാണ്. " വിവാഹം കഴിക്കുമ്പോള്‍ ജോലിയോ വരുമാനമോ ഉള്ള പങ്കാളിയെ തെരഞ്ഞെടുക്കുക" അതെന്തായാലും കൊള്ളാം. പക്ഷെ, സമ്പാദ്യം മുഴുവന്‍ വായിക്കുന്ന ഒരു ചെറുപ്പക്കാരന്‍ കല്യാണമേ വേണ്ട എന്ന് തീരുമാനിക്കാനാണ് സാദ്ധ്യത എന്നുമാത്രം.

Wednesday, October 10, 2012

ചൂട് വാര്‍ത്തകള്‍...

പെന്‍ഷന്‍ പ്രായം വീണ്ടും ഉയര്‍ത്തുന്നു

തിരു: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം അറുപതാക്കാനുള്ള നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയില്‍. ഇതുസംബന്ധിച്ച് ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും. പുതുതായി നിയമനം ലഭിക്കുന്നവരുടെ വിരമിക്കല്‍ പ്രായം അറുപതാക്കാനാണ് നീക്കം. ഇവര്‍ക്ക് പങ്കാളിത്ത പെന്‍ഷനായിരിക്കും. നിലവില്‍ സര്‍വീസിലുള്ളവരുടെ പെന്‍ഷന്‍ പ്രായം അമ്പത്തെട്ടുമാക്കും. ഇതുസംബന്ധിച്ച് ധനവകുപ്പിന്റെ വിശദറിപ്പോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്കായി തയ്യാറായിട്ടുണ്ടെന്ന് അറിയുന്നു. അടുത്തവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. പെന്‍ഷന്‍ പ്രായം 55ല്‍നിന്ന് 56ലേക്ക് ഉയര്‍ത്തിയതും സമീപകാലത്താണ്. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍തീരുമാനം ഉണ്ടാകുന്നതോടെ പിഎസ്സി വഴിയുള്ള എല്ലാ നിയമനങ്ങളും നിലയ്ക്കും. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് നിലവിലുള്ള ആയിരക്കണക്കിന് റാങ്ക്ലിസ്റ്റുകളെ പ്രതികൂലമായി ബാധിക്കും. പുതുതായി നിയമനം ലഭിക്കുന്നവര്‍ക്കൊപ്പം നിലവില്‍ സര്‍വീസിലുള്ളവര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനും സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും. ഇതോടെ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായം ഇല്ലാതാകും. 

ദേശാഭിമാനി 10 .10 .2012

ജീവനക്കാരും അധ്യാപകരും ജനുവരി 8 മുതല്‍ പണിമുടക്കും  
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ സംസ്ഥാന ജീവനക്കാരും അധ്യാപകരും ജനുവരി എട്ടുമുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ആഗസ്ത് 21ന് സൂചനാ പണിമുടക്ക് നടത്തിയിരുന്നു. തുടര്‍ന്ന് അധ്യാപക സര്‍വീസ് സംഘടന പ്രതിനിധികള്‍ക്ക് നല്‍കിയ ഉറപ്പ് മുഖ്യമന്ത്രി പാലിക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്കെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ജനറല്‍ കണ്‍വീനര്‍ എ ശ്രീകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കാന്‍ 2002ല്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ ശ്രമം 32 ദിവസത്തെ പണിമുടക്കിലൂടെയാണ് ഇല്ലാതാക്കിയത്. പിന്നീട് 2005ലും ശക്തമായ എതിര്‍പ്പിലൂടെ പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കുന്നത് തടഞ്ഞിരുന്നു. തസ്തികകള്‍ വെട്ടിക്കുറയ്ക്കലും നിയമന നിരോധനവും അവസാനിപ്പിക്കുക, ശമ്പളകമീഷന്‍ ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പാക്കുക, അപാകതകള്‍ പരിഹരിക്കുക, വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നടപടികള്‍ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളും പണിമുടക്കില്‍ ഉന്നയിക്കും. 16,17,18 തീയതികളില്‍ ജില്ലാതലത്തില്‍ ജാഥകളും നവംബര്‍ 22ന് കാല്‍ ലക്ഷം ജീവനക്കാരെ പങ്കെടുപ്പിച്ച് സെക്രട്ടറിയറ്റ് മാര്‍ച്ചും നടത്തും. അധ്യാപക സര്‍വീസ്സംഘടന സമരസമിതി ജനറല്‍ കണ്‍വീനര്‍ സി ആര്‍ ജോസ്പ്രകാശ്, ഫെറ്റോ ജനറല്‍ കണ്‍വീനര്‍ പി സുനില്‍കുമാര്‍, എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി പി എച്ച് എം ഇസ്മയില്‍, കെജിഒഎ ജനറല്‍സെക്രട്ടറി കെ ശിവകുമാര്‍, സെറ്റോ ഭാരവാഹി എസ് കെ ജയകുമാര്‍, ഇറവൂര്‍ പ്രസന്നകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

ദേശാഭിമാനി 09.10 .2012

Thursday, October 4, 2012

രണ്ടാം തലമുറ സാമ്പത്തിക പരിഷ്കാരങ്ങള്‍ : വിവിധപത്രങ്ങള്‍

ദ് ഹിന്ദു 

UPA hopes to push through insurance, pension bills

The United Progressive Alliance (UPA) government expressed confidence on Thursday that it would be able to get the contentious Insurance Laws (Amendment) Bill, 2008 and the Pension Fund Regulatory and Development Authority Bill, 2011, pushed through in Parliament. This was even though the numbers, especially in the Rajya Sabha, are stacked against it — and a host of parties, including old ally Trinamool Congress, current friend Samajwadi Party and the Left Parties immediately denounced the government’s latest efforts to fast-forward the reforms process....   On Thursday, again, BJP spokesperson Prakash Javadekar stressed that his party was not opposed to more FDI in insurance and pension, provided certain caveats and conditions were met to “safeguard the interests of the people.” Pointing out that the Parliamentary Standing Committee on Finance, headed by senior BJP leader Yashwant Sinha, had recommended 26 per cent FDI in the insurance sector, he recalled an interesting detail from the past: “Sinha was the first one to propose 49 per cent FDI in insurance 10 years ago. That time, the Congress had opposed it and since we wanted a consensus, we agreed to 26 per cent.”
On Thursday, of course, the government favoured 49 per cent FDI in insurance on the basis of a recommendation made by the Insurance Regulatory Development Authority, but Mr. Chidamabaram said he hoped that the government would be able to persuade the Opposition to accept this figure, once the negotiations got under way..... 


ദേശാഭിമാനി

പെന്‍ഷനും ചൂതാട്ടത്തിന് 
രാജ്യത്തെ ജനങ്ങളുടെ ജീവിതസമ്പാദ്യം ചൂതാട്ടക്കാര്‍ക്ക് തീറെഴുതുന്ന വിധത്തില്‍, പെന്‍ഷന്‍- ഇന്‍ഷുറന്‍സ് മേഖലകളില്‍ 49 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ 26 ശതമാനമായിരുന്ന വിദേശനിക്ഷേപ പരിധിയാണ് 49 ശതമാനമായി ഉയര്‍ത്തുന്നത്. പെന്‍ഷന്‍ മേഖലയില്‍ നിലവില്‍ വിദേശനിക്ഷേപം അനുവദിച്ചിരുന്നില്ല. കോര്‍പറേറ്റ് അനുകൂല പരിഷ്കരണ നടപടികള്‍ കൂടുതല്‍ തീവ്രമാക്കുന്നതിന്റെ ഭാഗമായാണ് വിദേശ ധനസ്ഥാപനങ്ങള്‍ക്ക് ഏറെ ഗുണകരമാകുന്ന തീരുമാനം സര്‍ക്കാരെടുത്തത്. ഇന്‍ഷുറന്‍സ്- പെന്‍ഷന്‍ ഭേദഗതികള്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം കൂടി ആവശ്യമുണ്ട്. ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപ പരിധി ഉയര്‍ത്തരുതെന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദേശം അപ്പാടെ തള്ളിയാണ് കേന്ദ്ര തീരുമാനം. .....  ഇന്‍ഷുറന്‍സ് നിയമഭേദഗതി ബില്‍ നിലവില്‍ രാജ്യസഭയുടെ പരിഗണനയിലാണുള്ളത്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി വികസന അതോറിറ്റിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന വ്യവസ്ഥകളും ഭേദഗതിയിലുണ്ട്. പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 49 ശതമാനം വരെ ഓഹരിവിറ്റ് മൂലധനസമാഹരണത്തിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. 1938 ലെ ഇന്‍ഷുറന്‍സ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന ഇന്‍ഷുറന്‍സ് ഏജന്റുമാരുടെ കമീഷന്‍ ഘടന എടുത്തുകളയാനും നിര്‍ദേശമുണ്ട്. ഇതുപ്രകാരം ഐആര്‍ഡിഎയാകും ഭാവിയില്‍ ഏജന്റുമാരുടെ കമീഷന്‍ ഘടനയും പെരുമാറ്റച്ചട്ടവും നിശ്ചയിക്കുക. കമീഷന് ഏര്‍പ്പെടുത്തിയിരുന്ന നിശ്ചിത പരിധി നിരക്കും എടുത്തുകളഞ്ഞു. ഇന്‍ഷുറന്‍സ് വിദേശനിക്ഷേപ പരിധി എത്രയാകുമോ അത്ര തന്നെയാകും പെന്‍ഷന്‍രംഗത്തുമെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ)}ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. പിഎഫ്ആര്‍ഡിഎയ്ക്ക് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാന്‍ പെന്‍ഷന്‍ ഉപദേശക സമിതിക്ക് രൂപം നല്‍കും. പെന്‍ഷന്‍ ഫണ്ടില്‍നിന്ന് ഉപാധികളോടെ 25 ശതമാനം തുക വരെ പിന്‍വലിക്കാന്‍ അനുവദിക്കും. പെന്‍ഷന്‍ ഫണ്ടില്‍നിന്ന് മിനിമം റിട്ടേണ്‍ താല്‍പ്പര്യപ്പെടുന്നവരെ അത്തരം ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കും.

ഇന്‍ഷുറന്‍സ് നിയമഭേദഗതി ബില്‍ നിലവില്‍ രാജ്യസഭയുടെ പരിഗണനയിലാണുള്ളത്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി വികസന അതോറിറ്റിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന വ്യവസ്ഥകളും ഭേദഗതിയിലുണ്ട്. പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 49 ശതമാനം വരെ ഓഹരിവിറ്റ് മൂലധനസമാഹരണത്തിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. 1938 ലെ ഇന്‍ഷുറന്‍സ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന ഇന്‍ഷുറന്‍സ് ഏജന്റുമാരുടെ കമീഷന്‍ ഘടന എടുത്തുകളയാനും നിര്‍ദേശമുണ്ട്. ഇതുപ്രകാരം ഐആര്‍ഡിഎയാകും ഭാവിയില്‍ ഏജന്റുമാരുടെ കമീഷന്‍ ഘടനയും പെരുമാറ്റച്ചട്ടവും നിശ്ചയിക്കുക. കമീഷന് ഏര്‍പ്പെടുത്തിയിരുന്ന നിശ്ചിത പരിധി നിരക്കും എടുത്തുകളഞ്ഞു. ഇന്‍ഷുറന്‍സ് വിദേശനിക്ഷേപ പരിധി എത്രയാകുമോ അത്ര തന്നെയാകും പെന്‍ഷന്‍രംഗത്തുമെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ)}ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. പിഎഫ്ആര്‍ഡിഎയ്ക്ക് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാന്‍ പെന്‍ഷന്‍ ഉപദേശക സമിതിക്ക് രൂപം നല്‍കും. പെന്‍ഷന്‍ ഫണ്ടില്‍നിന്ന് ഉപാധികളോടെ 25 ശതമാനം തുക വരെ പിന്‍വലിക്കാന്‍ അനുവദിക്കും. പെന്‍ഷന്‍ ഫണ്ടില്‍നിന്ന് മിനിമം റിട്ടേണ്‍ താല്‍പ്പര്യപ്പെടുന്നവരെ അത്തരം ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കും.  
മാതൃഭൂമി
തുറന്ന പരിഷ്‌കാരം വീണ്ടും 
സാമ്പത്തികപരിഷ്‌കാരത്തിന്റെ പാത പിന്തുടരുമെന്ന സന്ദേശവുമായി യു.പി.എ. സര്‍ക്കാര്‍ വീണ്ടും ശക്തമായ നടപടി പ്രഖ്യാപിച്ചു. ഇന്‍ഷുറന്‍സിലും പെന്‍ഷന്‍ഫണ്ടിലും 49 ശതമാനം വിദേശനിക്ഷേപത്തിന് കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി.

ഘടകകക്ഷികളുടെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പുമൂലം നീട്ടിവെച്ച തീരുമാനങ്ങള്‍ക്കാണ് പച്ചക്കൊടി കാട്ടിയത്. എങ്കിലും ഇവ സംബന്ധിച്ച നിയമനിര്‍മാണത്തിന് സര്‍ക്കാറിന് പാര്‍ലമെന്റിലെ അംഗീകാരം കൂടിയേ തീരൂ. ഇന്‍ഷുറന്‍സ് നിയമഭേദഗതി ബില്ലും പെന്‍ഷന്‍ഫണ്ട് നിയന്ത്രണ അതോറിറ്റി ബില്ലും പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഈ ബില്ലുകള്‍ക്ക് സമവായത്തിലൂടെ പാര്‍ലമെന്റിന്റെ അംഗീകാരം നേടാന്‍ കഴിയുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. മുഖ്യ പ്രതിപക്ഷകക്ഷി പല മേഖലകളിലും വിദേശനിക്ഷേപത്തെ പിന്താങ്ങുമെന്ന് പറഞ്ഞതിന് രേഖയുണ്ടെന്ന് മന്ത്രിസഭാതീരുമാനം വിശദീകരിച്ച് ധനമന്ത്രി പി.ചിദംബരം പറഞ്ഞു. ഇന്‍ഷുറന്‍സിലെ വിദേശനിക്ഷേപപരിധി ഉയര്‍ത്തുന്നതിന്റെ നേട്ടം സ്വകാര്യമേഖലയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാണ് ലഭിക്കുക. സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പൊതുമേഖലയില്‍ത്തന്നെ തുടരും. ഇന്‍ഷുറന്‍സിലെ വിദേശനിക്ഷേപപരിധിതന്നെയാണ് പെന്‍ഷന്‍ഫണ്ടിനും ബാധകം -അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ മേഖലകളില്‍ പ്രതിപക്ഷം ഒരു ദശാബ്ദത്തോളമായി എതിര്‍ത്തുവരുന്ന ബില്ലുകള്‍ക്കാണ് വ്യാഴാഴ്ച ഒറ്റയടിക്ക് അനുമതി നല്‍കിയത്. പെന്‍ഷന്‍ മേഖലയില്‍ ഇതുവരെ വിദേശനിക്ഷേപം അനുവദിച്ചിരുന്നില്ല. ഇന്‍ഷൂറന്‍സ് മേഖലയില്‍ 29 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപ പരിധി 49 ശതമാനമായി ഉയര്‍ത്തുകയാണ് ചെയ്തത്. 2011 മാര്‍ച്ചിലാണ് പെന്‍ഷന്‍ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ബില്‍ ലോക്‌സഭയില്‍ വന്നത്. കഴിഞ്ഞ സപ്തംബറില്‍ സ്റ്റാന്‍ഡിങ്കമ്മിറ്റി അതിന്റെ ശുപാര്‍ശകള്‍ മുന്നോട്ടുവെച്ചിരുന്നു. ഈ ശുപാര്‍ശകളില്‍ അഞ്ചെണ്ണം സ്വീകരിച്ചതായി ചിദംബരം അറിയിച്ചു. ആദ്യബില്ലില്‍ വിദേശനിക്ഷേപത്തിന് വകുപ്പില്ലായിരുന്നു. യശ്വന്ത്‌സിന്‍ഹയുടെതന്നെ നേതൃത്വത്തിലുള്ള സ്റ്റാന്‍ഡിങ്കമ്മിറ്റി 26 ശതമാനം വിദേശനിക്ഷേപം ശുപാര്‍ശചെയ്തു.

ബിസിനസ് സ്റ്റാന്‍ഡാട്‌
Big-bang reforms get bigger 
Cabinet clears insurance, pension, companies, FCRA Bills tough legislative road ahead   
In a slew of big decisions, the Cabinet today cleared two important financial sector reform Bills, aimed at increasing foreign direct investment (FDI) in the insurance sector to 49 per cent from the current 26 per cent and opening of the pension sector to FDI in line with the insurance sector. It also approved the Companies Bill, 2011, making spending on corporate social responsibility a mandatory provision for companies above a threshold.
The Cabinet cleared a 49 per cent FDI cap in private insurance companies. The pension sector will have either a 49 per cent FDI cap (in case the insurance Bill is cleared by Parliament) or 26 per cent.
Even as the Cabinet approved a higher FDI cap in the insurance sector through amendments in the Insurance Laws (Amendment) Bill and the Pension Fund Regulatory and Development Authority (PFRDA) Bill, the government may not find it easy to pass these pieces of legislation in Parliament.
The committee had recommended retaining the FDI cap in the insurance sector at 26 per cent.
PFRDA Chairman Yogesh Agarwal said he would be happy with 26 per cent FDI in the pension sector. However, if it was to become 49 per cent in line with the insurance sector, he would welcome the move more, he said.
He said a lot of foreign interest was seen from the US and Europe in the pension sector in India.
Besides the opening of the pension sector, the PFRDA Bill gives statutory powers to the interim regulator, constituted through an executive order in 2003.
Rajesh Sud, CEO & Managing Director, Max Life Insurance, said, “The Cabinet's approval to allow FDI up to 49 per cent in the insurance sector will bring in domain capital to the industry. The insurance Bill has several other important elements which, once approved in Parliament, will have a long-term impact on the development of the sector.”
P Nandagopal, MD & CEO, IndiaFirst Life Insurance, explained that more capital was always welcome and the industry could leverage both financial and technical capital through the FDI route.
FDI reform measures cleared by the Cabinet last month were all executive decisions. However, major reform proposals cleared today are Bills, which will require Opposition help to pass.
 

Wednesday, October 3, 2012

ജനക്കൂട്ടത്തിനു നടുവില്‍ ഇട്ട ഒരു കമ്പ്യൂട്ടര്‍ ടേബിള്‍

ര­ജി എം ദാ­മോ­ദ­രന്‍

(പങ്കാളിത്തപെന്‍ഷന്‍ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ സംവിധാനത്തിന്റെ നവീകരണത്തെകുറിച്ച് )
മലയാളം പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ചത്  http://malayal.am/node/14438

      കേ­ര­ള­ത്തി­ലെ ­സര്‍­ക്കാര്‍ സര്‍­വ്വീ­സി­നെ സമൂ­ല­മായ നവീ­ക­ര­ണം ആവ­ശ്യ­പ്പെ­ടു­ന്ന ഒന്നാ­യി കരു­തി­ക്കൊ­ണ്ടു­ള്ള ഒരു പദ്ധ­തി­യും ഓര്‍­ത്തെ­ടു­ക്കാ­നി­ല്ല. സര്‍­ക്കാര്‍ സര്‍­വ്വീ­സി­ന്റെ നവീ­ക­ര­ണം എന്ന സങ്കല്‍­പ്പം ഈ ലേ­ഖ­ന­ത്തില്‍ ഉപ­യോ­ഗി­ക്കാന്‍ പോ­കു­ന്ന­ത് ഏതര്‍­ത്ഥ­ത്തില്‍ ആണ് എന്ന് സൂ­ചി­പ്പി­ക്കു­ന്ന­ത് തു­ടര്‍­ന്നു­ള്ള വാ­യ­ന­യ്ക്ക് ഉപ­കാ­ര­പ്ര­ദ­മാ­യി­രി­ക്കും.
          ഐ­ക്യ­കേ­ര­ള­ത്തി­ന്റെ രൂ­പീ­ക­ര­ണ­ത്തെ ഒരു നാ­ഴി­ക­ക്ക­ല്ലാ­യി കണ­ക്കാ­ക്കു­ക­യാ­ണെ­ങ്കില്‍, അമ്പ­ത് വര്‍­ഷ­ത്തി­നു­മു­മ്പ് നി­ല­വി­ലു­ണ്ടാ­യി­രു­ന്ന സര്‍­ക്കാര്‍ സം­വി­ധാ­ന­ത്തി­ന് ഇന്ന­ത്തേ­തു­മാ­യി ഒരര്‍­ത്ഥ­ത്തില്‍ താ­ര­ത­മ്യം തന്നെ സാ­ധ്യ­മ­ല്ല. അന്ന് മൂ­ന്നു ഡസ­നോ­ളം മാ­ത്ര­മു­ണ്ടാ­യി­രു­ന്ന സര്‍­ക്കാര്‍ വകു­പ്പു­ക­ളു­ടെ എണ്ണം കാ­ലം പോ­കെ വി­ഭ­ജി­ക്ക­പ്പെ­ട്ടും പു­തു­താ­യി രൂ­പം കൊ­ണ്ടും ഇന്ന് നൂ­റി­ലേ­റെ­യാ­ണ്. വകു­പ്പു­കള്‍­ക്കു­ള്ളില്‍ തീ­രു­മാ­ന­ങ്ങള്‍ കൈ­ക്കൊ­ള്ളാ­നു­ള്ള അധി­കാ­രം കാ­ലാ­കാ­ല­ങ്ങ­ളില്‍ താ­ഴെ തല­ങ്ങ­ളി­ലേ­ക്ക് കൈ­മാ­റ­പ്പെ­ട്ടി­ട്ടു­ണ്ട്. എന്നാല്‍, ഇത്ത­രം കേ­വ­ല­മായ മാ­റ്റ­ങ്ങ­ളെ അല്ല, മറി­ച്ച് രാ­ജ്യ­ഭ­ര­ണ­ത്തി­ന്റെ രാ­ഷ്ട്രീ­യ­നേ­തൃ­ത്വം കൊ­ളോ­ണി­യല്‍ ശക്തി­ക­ളില്‍ നി­ന്ന് ജനാ­ധി­പ­ത്യ­പാര്‍­ട്ടി­ക­ളി­ലേ­ക്ക് മാ­റി­യ­തി­ന് സമാ­ന്ത­ര­മാ­യി സര്‍­ക്കാര്‍ സേ­വ­നം ഭര­ണാ­ധി­കാ­രി­യു­ടെ ഔദാ­ര്യം എന്ന തല­ത്തില്‍ നി­ന്ന് ജന­ത്തി­ന്റെ അവ­കാ­ശം ആയി­ത്തീ­രേ­ണ്ടി­യി­രു­ന്ന പ്ര­ക്രി­യ­യെ­യാ­ണ് സര്‍­ക്കാര്‍ സര്‍­വ്വീ­സി­ന്റെ നവീ­ക­ര­ണം എന്ന് സങ്കല്‍­പ്പി­ക്കാ­നാ­വു­ക.

     സേ­വ­ന­ങ്ങ­ളെ കൃ­ത്യ­മാ­യി നിര്‍­വ്വ­ചി­ച്ചു­കൊ­ണ്ടും ഉപ­ഭോ­ക്താ­വി­നെ കേ­ന്ദ്ര­സ്ഥാ­ന­ത്ത് നിര്‍­ത്തി­ക്കൊ­ണ്ടും ജീ­വി­ത­ത്തി­ലെ മറ്റ് തു­റ­ക­ളി­ലെ വ്യ­വ­ഹാ­ര­ങ്ങള്‍ സമ­യ­ബ­ന്ധി­ത­മാ­യി നിര്‍­വ്വ­ഹി­ക്കാ­നാ­വും വി­ധം വേ­ഗ­ത­യോ­ടെ­യും ഉള്ള ഒരു സം­വി­ധാ­ന­മാ­യി മാ­റി­ക്കൊ­ണ്ട­ല്ല, ബദ­ലു­ക­ളി­ല്ലാ­ത്ത ഭര­ണാ­ധി­കാ­ര­ത്തി­ന്റെ മൂര്‍­ത്ത­രൂ­പം എന്ന അവ­സ്ഥ­യില്‍ മാ­ത്രം ആണ് ­സര്‍­ക്കാര്‍ സര്‍­വ്വീ­സ് നി­ല­നില്‍­ക്കു­ന്ന­ത്. ആ അര്‍­ത്ഥ­ത്തി­ലു­ള്ള നവീ­ക­ര­ണ­ത്തെ പ്ര­തി­രോ­ധി­ക്കാ­നു­ള്ള ശേ­ഷി­യും സ്വാ­യ­ത്ത­മാ­ണ്. ഈ ദി­ശ­യില്‍ ഭാ­ഗി­ക­മായ രണ്ടോ മൂ­ന്നോ ശ്ര­മ­ങ്ങള്‍ നട­ന്ന­താ­യി പറ­ഞ്ഞു­കേ­ട്ടി­ട്ടു­ള്ള­ത് സൂ­ചി­പ്പി­ക്കാം­. 
        ആ­ദ്യ­ത്തേ­ത് സി. അച്യു­ത­മേ­നോന്‍ മു­ഖ്യ­മ­ന്ത്രി­യാ­യി­രി­ക്കേ ജോ­ബ് ഇവാ­ല്യു­വേ­ഷന്‍ നട­ത്തി സര്‍­ക്കാര്‍ വകു­പ്പു­ക­ളു­ടെ­യും ആഫീ­സു­ക­ളു­ടെ­യും ഘട­ന­യും സേ­വന - വേ­തന വ്യ­വ­സ്ഥ­ക­ളും പു­നര്‍­നിര്‍­ണ്ണ­യി­ക്കാ­നാ­യി ആന്ധ്രാ­പ്ര­ദേ­ശില്‍ നി­ന്നും രണ്ട് വി­ദ­ഗ്ധ­രെ കൊ­ണ്ടു­വ­ന്ന ചരി­ത്ര­മാ­ണ്. ആധു­നി­ക­മായ മാ­നേ­ജ്മെ­ന്റ് സങ്കല്‍­പ്പ­ങ്ങള്‍ അത്ര പരി­ചി­ത­മ­ല്ലാ­യി­രു­ന്ന അക്കാ­ല­ത്ത് ഇവി­ട­ത്തെ സര്‍­ക്കാര്‍ സം­വി­ധാ­ന­ത്തി­ന്റെ സങ്കീര്‍­ണ്ണത കണ്ട് വി­ദ­ഗ്ധര്‍ ഓടി രക്ഷ­പ്പെ­ട്ടു എന്നാ­ണ് കഥ.
­മ­റ്റൊ­ന്ന്, ഇ. കെ. നാ­യ­നാര്‍ മു­ഖ്യ­മ­ന്ത്രി­യാ­യി­രി­ക്കേ 73, 74 ഭര­ണ­ഘ­ട­നാ ഭേ­ദ­ഗ­തി­കള്‍­ക്കും ജന­കീ­യാ­സൂ­ത്ര­ണ­ത്തി­നും അധി­കാ­ര­വി­കേ­ന്ദ്രീ­ക­ര­ണ­ത്തി­നും തു­ടര്‍­ച്ച­യാ­യി സെ­ക്ര­ട്ട­റി­യേ­റ്റ് മു­തല്‍ എല്ലാ വകു­പ്പു­ക­ളി­ലും ശാ­സ്ത്രീ­യ­വും യു­ക്തി­സ­ഹ­വു­മായ ഉദ്യോ­ഗ­സ്ഥ പു­നര്‍­വി­ന്യാ­സ­ത്തി­നാ­യി നട­ന്ന ശ്ര­മ­മാ­ണ്. സെ­ക്ര­ട്ട­റി­യേ­റ്റ് ജീ­വ­ന­ക്കാ­രു­ടെ എല്ലാ സം­ഘ­ട­ന­ക­ളും പല്ലും നഖ­വും ഒക്കെ­ക്കൊ­ണ്ട് ഈ ശ്ര­മ­ത്തെ ഉപേ­ക്ഷി­ക്കും വരെ­യും പ്ര­തി­രോ­ധി­ച്ചു എന്നാ­ണ­റി­വ്. ആരെ­യും നോ­വി­ക്കാ­ത്ത പേ­രി­നു­ള്ള ചില കസേ­ര­മാ­റ്റ­ങ്ങള്‍ ഒഴി­ച്ചാല്‍ പു­നര്‍­വി­ന്യാ­സം ഉദ്ദേ­ശി­ക്ക­പ്പെ­ട്ട രീ­തി­യില്‍ നട­ന്നി­ല്ല എന്നു­ത­ന്നെ പറ­യാം­.
        ഈ രണ്ട് ശ്ര­മ­ങ്ങ­ളും താ­ര­ത­മ്യേന ആത്മാര്‍­ത്ഥ­വും തെ­ളി­ഞ്ഞ ഉദ്ദേ­ശ­ങ്ങ­ളോ­ട് കൂ­ടി­യ­തും അത്ര­ത­ന്നെ തെ­ളി­ഞ്ഞ കാ­ര­ണ­ങ്ങ­ളാല്‍ ഇല്ലാ­താ­യ­തും ആണെ­ങ്കില്‍ 2000 നു­ശേ­ഷം എ. ഡി. ബി (Asian Development Bank) യു­ടെ സാ­മ്പ­ത്തി­ക­സ­ഹാ­യ­ത്തോ­ടെ നട­പ്പി­ലാ­ക്ക­പ്പെ­ട്ട ഭര­ണ­കൂ­ട­ത്തി­ന്റെ ആധു­നി­ക­വല്‍­ക്ക­രണ പരി­പാ­ടി (Modernisation in Government Program - MGP) കു­റ­ച്ചു­കൂ­ടി സങ്കീര്‍­ണ്ണ­മാ­ണ്. ആഗോ­ള­വല്‍­ക്ക­രണ നയ­ങ്ങ­ളു­ടെ ഇന്ത്യന്‍ പതി­പ്പി­ന്റെ പത്താം വയ­സ്സി­നും ശേ­ഷം സ്വീ­ക­രി­ക്ക­പ്പെ­ട്ട MGP സം­സ്ഥാ­ന­ത്തി­ന്റെ പൊ­തു­വി­ക­സ­ന­ത്തി­നാ­യു­ള്ള സാ­മ്പ­ത്തി­ക­സ­ഹാ­യം നല്‍­കു­ക­യും ആയ­തി­നു­ള്ള മു­ന്നു­പാ­ധി­യാ­യി സര്‍­ക്കാര്‍ സര്‍­വ്വീ­സില്‍ ഘട­നാ­പ­ര­മായ പരി­ഷ്കാ­ര­ങ്ങള്‍ നിര്‍­ദ്ദേ­ശി­ക്കു­ക­യും അവ­യു­ടെ നിര്‍­വ്വ­ഹ­ണ­ത്തി­ന് ആവ­ശ്യ­മായ തുക പദ്ധ­തി­യില്‍ വക­വെ­ച്ച് നല്‍­കു­ക­യും ആണ് ചെ­യ്ത­ത് എന്ന് ചു­രു­ക്കി­പ്പ­റ­യാം­.
­          പൊ­തു­വെ ആഗോ­ള­വല്‍­ക്ക­ര­ണ­ന­യ­ങ്ങ­ളു­ടെ ഭാ­ഗ­മാ­യി മു­ന്നോ­ട്ടു­വെ­ച്ച, പൊ­തു­സം­വി­ധാ­ന­ങ്ങ­ളു­ടെ വലി­പ്പ­വും ചെ­ല­വും കു­റ­യ്ക്കല്‍ രീ­തി ആയി­രു­ന്നു MGP യു­ടെ­യും പ്രി­സ്ക്രി­പ്ഷന്‍. സര്‍­ക്കാര്‍ സം­വി­ധാ­ന­ത്തി­ന്റെ പു­നഃ­സം­വി­ധാ­നം എന്ന പേ­രില്‍ തസ്തി­ക­കള്‍ യു­ക്തി­സ­ഹ­മ­ല്ലാ­തെ വെ­ട്ടി­ക്കു­റ­യ്ക്കു­ക­യും ജീ­വ­ന­ക്കാ­രു­ടെ സാ­മ്പ­ത്തി­കാ­നു­കൂ­ല്യ­ങ്ങള്‍ പി­ടി­ച്ചു­വെ­യ്ക്കാ­നു­ള്ള ബാ­ലി­ശ­മായ വാ­ദ­ങ്ങള്‍ നി­ര­ത്തു­ക­യും ചില ആഫീ­സു­കള്‍ അറ്റ­കു­റ്റ­പ്പ­ണി നട­ത്തു­ക­യും കമ്പ്യൂ­ട്ടര്‍ വാ­ങ്ങു­ന്ന­തു­പോ­ലെ ചില കാ­ര്യ­ങ്ങള്‍­ക്ക് പണം നല്‍­കു­ക­യും അപ്ര­സ­ക്ത­മായ ചില പരി­ശീ­ലന പരി­പാ­ടി­കള്‍­ക്ക് ജീ­വ­ന­ക്കാ­രെ വി­ധേ­യ­മാ­ക്കു­ക­യും ചെ­യ്തു എന്ന­തേ അറി­വില്‍ പെ­ട്ടി­ട്ടു­ള്ളൂ­.
      ഇ­ക്കാ­ല­ത്തി­നി­ട­ക്ക് സര്‍­ക്കാര്‍ സര്‍­വ്വീ­സി­ന്റെ നവീ­ക­ര­ണം എന്ന സങ്കല്‍­പ്പ­ത്തെ­പ്പ­റ്റി ആഴ­ത്തില്‍ ആലോ­ചി­ക്കാന്‍ പ്രേ­രി­പ്പി­ച്ച രണ്ട് ഘട്ട­ങ്ങള്‍ ഉണ്ടാ­യി. ആദ്യ­ത്തേ­ത് എ. ഡി. ബി നിര്‍­ദ്ദേ­ശി­ച്ച ഘട­നാ­പ­ര­മായ പരി­ഷ്കാ­ര­ങ്ങള്‍ നട­പ്പാ­ക്കാന്‍ ഉദ്ദേ­ശി­ച്ചു­കൊ­ണ്ട് 2002 ല്‍ എ. കെ. ആന്റ­ണി മു­ഖ്യ­മ­ന്ത്രി­യാ­യി­രി­ക്കേ പു­റ­പ്പെ­ടു­വി­ച്ച ഉത്ത­ര­വി­നെ­തി­രെ ജീ­വ­ന­ക്കാ­രും അധ്യാ­പ­ക­രും ഒരു മാ­സ­ത്തി­ല­ധി­കം കാ­ലം ­സ­മ­രം­ ചെ­യ്ത അവ­സ­ര­മാ­ണ്. ഭര­ണ­പ­ര­മായ ഒരു ഉത്ത­ര­വി­നെ­തി­രെ രാ­ഷ്ട്രീ­യ­ക­ക്ഷി­ക­ളോ­ടു­ള്ള വി­ധേ­യ­ത്വ­ത്തി­ന­തീ­ത­മാ­യി എല്ലാ സം­ഘ­ട­ന­ക­ളും ഒരു­മി­ച്ചു­നി­ന്നു എന്ന­തു­പോ­ലെ തന്നെ പ്ര­സ്തു­ത­സ­മ­ര­ത്തെ അന­ന്യ­മാ­ക്കു­ന്ന­ത് അതി­ന് എതി­രാ­യി രൂ­പം കൊ­ണ്ട രൂ­ക്ഷ­മായ ജന­പ്രി­യ­പ്ര­തി­ക­ര­ണ­ങ്ങള്‍ ആണ്. സമ­രം ചെ­യ്യു­ന്ന­വര്‍ ഈ സമൂ­ഹ­ത്തി­ന് നല്‍­കി­ക്കൊ­ണ്ടി­രി­ക്കു­ന്ന സേ­വ­നം എന്താ­ണ് എന്ന വ്യ­ക്ത­മായ ചോ­ദ്യം പല കോ­ണില്‍ നി­ന്നും ഉന്ന­യി­ക്ക­പ്പെ­ട്ടു. ഒരു പക്ഷേ ഇനി അത്ത­രം ഒരു സമ­രം തന്നെ സാ­ധ്യ­മാ­വാ­ത്ത അത്ര­യും വെ­ളി­ച്ച­ത്തില്‍ സര്‍­ക്കാര്‍ സര്‍­വ്വീ­സ് തു­റ­ന്നു­കാ­ണി­ക്ക­പ്പെ­ട്ടു­.
­           പ­ത്ത് വര്‍­ഷ­ത്തി­നു­ശേ­ഷം അതേ ചര്‍­ച്ച­കള്‍­ക്ക് വീ­ണ്ടും അര­ങ്ങ് ഒരു­ങ്ങു­ക­യാ­ണ്. ഇത്ത­വണ കാ­ര­ണ­ങ്ങള്‍ രണ്ടാ­ണ്. കേ­ര­ള­ത്തില്‍ സം­സ്ഥാ­ന­സര്‍­ക്കാര്‍ സര്‍­വ്വീ­സില്‍ നി­ല­വി­ലു­ണ്ടാ­യി­രു­ന്ന വി­ര­മി­ക്കല്‍ പ്രാ­യം 55 ല്‍ നി­ന്നും 56 ആക്കി ഉയര്‍­ത്തു­ക­യും വീ­ണ്ടും 58 ഓ 60 വരെ­യോ ആക്കു­ക­യും ചെ­യ്യു­മെ­ന്ന പ്ര­ഖ്യാ­പ­ന­ത്തി­ന്റെ സാ­ഹ­ച­ര്യം ഒന്ന്. പി­ന്നെ, സര്‍­വ്വീ­സില്‍ പു­തു­താ­യി പ്ര­വേ­ശി­ക്കു­ന്ന എല്ലാ­വര്‍­ക്കും ­പ­ങ്കാ­ളി­ത്ത പെന്‍­ഷന്‍ ഏര്‍­പ്പെ­ടു­ത്താന്‍ തത്വ­ത്തില്‍ തീ­രു­മാ­നി­ച്ചു­കൊ­ണ്ടു­ള്ള സര്‍­ക്കാര്‍ പ്ര­ഖ്യാ­പ­ന­വും­.
           ഇ­ക്കാ­ര്യ­ങ്ങ­ളെ സാ­മാ­ന്യ­മാ­യി ഇങ്ങ­നെ വര്‍­ണ്ണി­ക്കാം. കേ­ര­ള­ത്തില്‍ ഏതാ­ണ്ട് എല്ലാ വി­ഭാ­ഗം ജീ­വ­ന­ക്കാര്‍­ക്കും വി­ര­മി­ക്കല്‍ പ്രാ­യം 55 ആയി­രു­ന്നു. അതാ­യ­ത് 55 വയ­സ്സ് തി­ക­യു­ന്ന മാ­സ­ത്തി­ന്റെ അവ­സാ­ന­ദി­വ­സം വി­ര­മി­ക്കു­ന്ന രീ­തി. 2010 മു­തല്‍ 55 വയ­സ്സ് തി­ക­യു­ന്ന­തി­നു­ശേ­ഷം വരു­ന്ന മാര്‍­ച്ച് മാ­സ­ത്തില്‍ വി­ര­മി­ക്കു­ന്ന രീ­തി നി­ല­വില്‍ വന്നു. ഇതി­ന്റെ സ്ഥാ­ന­ത്ത് 56 വയ­സ്സ് തി­ക­യു­ന്ന മാ­സ­ത്തി­ന്റെ അവ­സാ­ന­ദി­വ­സം വി­ര­മി­ക്കു­ന്ന രീ­തി 2011-12 വര്‍­ഷ­ത്തെ ബജ­റ്റില്‍ പ്ര­ഖ്യാ­പി­ക്ക­പ്പെ­ട്ടു. വി­ര­മി­ക്കല്‍ പ്രാ­യം 58 ഓ 60 ഓ ആയി ഉയര്‍­ത്താ­നു­ള്ള ശ്ര­മ­ത്തി­ന്റെ തു­ട­ക്ക­മാ­യി ഈ നട­പ­ടി വി­ല­യി­രു­ത്ത­പ്പെ­ടു­ക­യും യു­വ­ജ­ന­ങ്ങ­ളു­ടെ വ്യാ­പ­ക­മായ വി­മര്‍­ശ­ന­ത്തി­ന് ഇടം കൊ­ടു­ക്കു­ക­യും ചെ­യ്തു. എന്നാല്‍, ഇതി­നെ­തി­രെ തു­ട­ങ്ങി­വെ­ച്ച യു­വ­ജ­ന­സ­മ­രം ഒറ്റ ദി­വ­സ­ത്തില്‍ ഒടു­ങ്ങി­.
2013 ഏപ്രില്‍ 01 മു­തല്‍ കേ­ര­ള­ത്തില്‍ സം­സ്ഥാ­ന­സര്‍­ക്കാര്‍ സര്‍­വ്വീ­സില്‍ പ്ര­വേ­ശി­ക്കു­ന്ന­വര്‍­ക്ക് നി­ല­വി­ലു­ള്ള ­പെന്‍­ഷന്‍ പദ്ധ­തി­ക്കു­പ­ക­രം പങ്കാ­ളി­ത്ത­പെന്‍­ഷന്‍ ബാ­ധ­ക­മാ­യി­രി­ക്കു­മെ­ന്ന ഒറ്റ വരി പ്ര­ഖ്യാ­പ­ന­മാ­ണ് ആഗസ്റ്റ് 08 ലെ സര്‍­ക്കാര്‍ ഉത്ത­ര­വി­ലു­ള്ള­ത്. കൂ­ടു­തല്‍ വി­ശ­ദാം­ശ­ങ്ങള്‍ ഔദ്യോ­ഗി­ക­മാ­യി പു­റ­ത്തു­വി­ടാന്‍ ഇരി­ക്കു­ന്ന­തേ ഉള്ളൂ. എന്നാല്‍ മു­ഖ്യ­മ­ന്ത്രി, ധന­മ­ന്ത്രി എന്നി­വ­രു­ടെ ഔപ­ചാ­രിക പത്ര­സ­മ്മേ­ള­ന­ങ്ങ­ളി­ലെ പ്ര­ഖ്യാ­പ­ന­ങ്ങള്‍ നല്‍­കു­ന്ന സൂ­ച­ന, 2004 ഏപ്രില്‍ 01 മു­തല്‍ കേ­ന്ദ്ര­സര്‍­ക്കാ­രും തു­ടര്‍­ന്ന് വി­വി­ധ­തീ­യ­തി­ക­ളില്‍ 25 ഓളം സം­സ്ഥാ­ന­സര്‍­ക്കാ­രു­ക­ളും നട­പ്പി­ലാ­ക്കിയ പങ്കാ­ളി­ത്ത­പെന്‍­ഷന്‍ പദ്ധ­തി തന്നെ­യാ­ണ് കേ­ര­ള­ത്തി­ന്റെ മാ­തൃക എന്നാ­ണ്.
             കേ­ന്ദ്ര­സര്‍­ക്കാര്‍ ഓര്‍­ഡി­നന്‍­സി­ലൂ­ടെ രൂ­പം കൊ­ടു­ത്തി­രി­ക്കു­ന്ന പി. എഫ്. ആര്‍. ഡി. എ (Pension Fund Regulatory and Development Authority - PFRDA) യ്ക്ക് നി­യ­മ­പ­ര­മായ അസ്തി­ത്വം ലഭി­ക്കു­ന്ന­തോ­ടെ കേ­ര­ള­ത്തി­ലെ പങ്കാ­ളി­ത്ത­പെന്‍­ഷന്‍ പദ്ധ­തി­യും അതോ­റി­റ്റി­യു­ടെ ഉത്ത­ര­വാ­ദി­ത്ത­ത്തില്‍ നട­ത്തു­ന്ന ദേ­ശീയ പെന്‍­ഷന്‍ പദ്ധ­തി (National Pension Scheme - NPS) യു­ടെ ഭാ­ഗ­മാ­യി മാ­റും. ജീ­വ­ന­ക്കാ­രു­ടെ ശമ്പ­ള­ത്തില്‍ നി­ന്ന് 10% വും തത്തു­ല്യ­മായ സര്‍­ക്കാര്‍ വി­ഹി­ത­വും ചേര്‍­ന്ന തുക പെന്‍­ഷന്‍ ഫണ്ടി­ലേ­ക്ക്, 60 വയ­സ്സില്‍ അതു­വ­രെ അട­ച്ച­തു­ക­യു­ടെ പര­മാ­വ­ധി 60% തുക തി­രി­കെ­യും ബാ­ക്കി തു­ക­യ്ക്ക് സ്വാ­യ­ത്ത­മാ­ക്കു­ന്ന ആന്വി­റ്റി­യില്‍ നി­ന്ന് പ്ര­തി­മാസ പെന്‍­ഷ­നും, പെന്‍­ഷന്‍ ഫണ്ട് പി. എഫ്. ആര്‍. ഡി. എയു­ടെ­യും 60 വയ­സ്സി­നു­ശേ­ഷം ഇന്‍­ഷു­റന്‍­സ് കമ്പ­നി­ക­ളു­ടെ­യും നി­യ­ന്ത്ര­ണ­ത്തില്‍, നി­ല­വി­ലു­ള്ള പ്രോ­വി­ഡ­ന്റ് ഫണ്ട് സം­വി­ധാ­നം അവ­സാ­നി­ക്കും, മി­നി­മം പെന്‍­ഷന്‍/­കു­ടും­ബ­പെന്‍­ഷന്‍ തു­ട­ങ്ങിയ ആനു­കൂ­ല്യ­ങ്ങള്‍ അവ­സാ­നി­ക്കും, പെന്‍­ഷ­ന് ക്ഷാ­മ­ബ­ത്ത (ക്ഷാ­മാ­ശ്വാ­സം) ബാ­ധ­ക­മാ­വി­ല്ല, കാ­ലാ­കാ­ല­ങ്ങ­ളി­ലു­ള്ള പെന്‍­ഷന്‍ പരി­ഷ്ക­ര­ണം ഇല്ലാ­താ­വും തു­ട­ങ്ങി­യ­വ­യാ­ണ് പങ്കാ­ളി­ത്ത­പെന്‍­ഷന്‍ പദ്ധ­തി­യു­ടെ സവി­ശേ­ഷ­ത­ക­ളാ­യി പ്ര­തീ­ക്ഷി­ക്ക­പ്പെ­ടു­ന്ന­ത്. ഈ വി­വ­ര­ങ്ങള്‍ ദേ­ശീയ പെന്‍­ഷന്‍ പദ്ധ­തി സം­ബ­ന്ധി­ച്ച് കേന്ദ്ര സര്‍­ക്കാര്‍ പു­റ­പ്പെ­ടു­വി­ച്ച നോ­ട്ടി­ഫി­ക്കേ­ഷ­നില്‍ നി­ന്നാ­ണ്.
­        വി­ര­മി­ക്കല്‍ പ്രാ­യം ഉയര്‍­ത്ത­ലി­നും പങ്കാ­ളി­ത്ത­പെന്‍­ഷന്‍ ഏര്‍­പ്പെ­ടു­ത്ത­ലി­നും അനു­കൂ­ല­മായ ന്യാ­യ­വാ­ദ­ങ്ങ­ളെ ഏറ്റ­വും ചു­രു­ക്ക­ത്തില്‍ ഇങ്ങ­നെ സം­ഗ്ര­ഹി­ക്കാം എന്നു തോ­ന്നു­ന്നു­.

1. ഏ­റ്റ­വും ഉയര്‍­ന്ന ശരാ­ശ­രി ആയുര്‍­ദൈര്‍­ഘ്യ­വും കു­റ­ഞ്ഞ വി­ര­മി­ക്കല്‍ പ്രാ­യ­വും കേ­ര­ള­ത്തില്‍ ആണ്. മു­തിര്‍­ന്ന ഉദ്യോ­ഗ­സ്ഥ­രു­ടെ ഉയര്‍­ന്ന അനു­ഭ­വ­പ­രി­ച­യം സമൂ­ഹ­ത്തി­നു വേ­ണ്ടി ഉപ­യോ­ഗ­പ്പെ­ടു­ത്താന്‍ വി­ര­മി­ക്കല്‍ പ്രാ­യം ഉയര്‍­ത്തേ­ണ്ട­ത് ആവ­ശ്യ­മാ­ണ്.
2.  വി­ര­മി­ക്കല്‍ പ്രാ­യം ഉയര്‍­ത്തു­ന്ന­ത് തൊ­ഴില്‍­ര­ഹി­ത­രായ യു­വാ­ക്ക­ളു­ടെ താല്‍­പ­ര്യ­ത്തി­ന് വി­രു­ദ്ധ­മാ­ണെ­ങ്കി­ലും സര്‍­ക്കാ­രി­ന് താല്‍­ക്കാ­ലി­ക­മാ­യി ലാ­ഭി­ക്കാന്‍ കഴി­യു­ന്ന തുക മൂ­ല­ധ­ന­നി­ക്ഷേ­പ­ത്തി­നാ­യി ഉപ­യോ­ഗി­ച്ച് കൂ­ടു­തല്‍ തൊ­ഴി­ല­വ­സ­ര­ങ്ങള്‍ സൃ­ഷ്ടി­ച്ചു­കൊ­ണ്ട് ഈ പ്ര­ശ്നം പരി­ഹ­രി­ക്കാ­നാ­വും­.
3.  കേ­ര­ള­ത്തില്‍ സര്‍­ക്കാ­രി­ന്റെ ശമ്പള - പെന്‍­ഷന്‍ ബാ­ധ്യത മൊ­ത്തം റവ­ന്യൂ­ചെ­ല­വി­ന്റെ 70% കട­ന്നി­രി­ക്കു­ന്നു. സമീ­പ­ഭാ­വി­യില്‍ ഇത് 100% കട­ക്കും. അങ്ങ­നെ ഒരു ഘട്ട­ത്തില്‍ പെന്‍­ഷന്‍ വി­ത­ര­ണം നിര്‍­ത്തി­വെ­ക്കുക പോ­ലും വേ­ണ്ടി­വ­ന്നേ­ക്കാം. ഇത് മറി­ക­ട­ക്കാ­നു­ള്ള ദീര്‍­ഘ­വീ­ക്ഷ­ണ­ത്തോ­ടെ­യു­ള്ള നട­പ­ടി­യാ­ണ് പങ്കാ­ളി­ത്ത പെന്‍­ഷന്‍.
4.  കേ­ന്ദ്ര­സര്‍­ക്കാ­രും 25 ലധി­കം സം­സ്ഥാ­ന­ങ്ങ­ളും പങ്കാ­ളി­ത്ത­പെന്‍­ഷന്‍ നട­പ്പി­ലാ­ക്കി­ക്ക­ഴി­ഞ്ഞു. കേ­ര­ള­ത്തി­ന് മാ­ത്ര­മാ­യി വി­ട്ടു­നില്‍­ക്കാ­നാ­വി­ല്ല. കേ­ന്ദ്ര­സര്‍­ക്കാ­രി­ന്റെ ഭാ­ഗ­ത്തു­നി­ന്ന് വലിയ സമ്മര്‍­ദ്ദം ഉണ്ട്. പി. എഫ്. ആര്‍. ഡി. എ ബില്‍ പാ­സാ­കു­ന്ന­തോ­ടെ നി­യ­മ­പ­ര­മാ­യും ബാ­ധ്യ­സ്ഥ­രാ­വും­.
5.  നി­ല­വി­ലു­ള്ള ജീ­വ­ന­ക്കാര്‍­ക്ക് കേ­ര­ള­ത്തില്‍ പദ്ധ­തി ബാ­ധ­ക­മാ­ക്കി­ല്ല. പങ്കാ­ളി­ത്ത­പെന്‍­ഷന്‍ സു­ര­ക്ഷി­ത­വും നി­ല­വി­ലു­ള്ള­തി­നേ­ക്കാള്‍ ലാ­ഭ­ക­ര­വും ജീ­വ­ന­ക്കാ­രു­ടെ താല്‍­പ­ര്യ­ങ്ങള്‍ സം­ര­ക്ഷി­ക്കു­ന്ന­തു­മാ­ണ്.
6.  25 വര്‍­ഷ­ത്തി­നു­ശേ­ഷം മാ­ത്ര­മാ­ണ് സര്‍­ക്കാ­രി­ന് ഇതി­ന്റെ ഗു­ണ­ഫ­ലം അനു­ഭ­വി­ക്കാ­നാ­വു­ക. താല്‍­ക്കാ­ലി­ക­മായ ഏതെ­ങ്കി­ലും ലാ­ഭം ഇതില്‍ ആരോ­പി­ക്കാ­നാ­വി­ല്ല. 
           ഓ­രോ­ന്നി­നും എതി­രാ­യി ഉന്ന­യി­ക്ക­പ്പെ­ടു­ന്ന വാ­ദ­ങ്ങള്‍ ഇങ്ങ­നെ­.
1. കേ­ര­ള­ത്തില്‍ ഉയര്‍­ന്ന ശരാ­ശ­രി ആയുര്‍­ദൈര്‍­ഘ്യ­നി­ല­വാ­രം ഉണ്ടാ­യ­തും കു­റ­ഞ്ഞ വി­ര­മി­ക്കല്‍ പ്രാ­യം നി­ല­നിര്‍­ത്തു­ന്ന­തും ഇവി­ടു­ത്തേ­തായ സവി­ശേ­ഷ­കാ­ര­ണ­ങ്ങള്‍ കൊ­ണ്ടാ­ണ്. അതി­നെ സം­സ്ഥാ­ന­ത്തി­ന്റെ വി­ക­സ­ന­ത്തി­നു തട­സ്സം നില്‍­ക്കു­ന്ന ഒന്നാ­യി അവ­ത­രി­പ്പി­ക്കു­ന്ന­ത് ശരി­യ­ല്ല. 56 വയ­സ്സില്‍ വി­ര­മി­ക്കു­ന്ന­വ­രു­ടെ അനു­ഭ­വ­പ­രി­ച­യം കൂ­ടു­തല്‍ വൈ­വി­ദ്ധ്യ­പൂര്‍­ണ്ണ­മായ മാര്‍­ഗ്ഗ­ങ്ങ­ളി­ലൂ­ടെ സമൂ­ഹ­ത്തി­ന് ഗു­ണ­ക­ര­മാ­ക്ക­ണം­.
2.  പല തര­ത്തി­ലും ആകര്‍­ഷ­ക­മായ തൊ­ഴില്‍ മേ­ഖ­ല­യായ സര്‍­ക്കാര്‍ സേ­വ­ന­ത്തി­ലേ­ക്ക് കട­ന്നു­വ­രാന്‍ ശ്ര­മി­ക്കു­ന്ന യു­വാ­ക്കള്‍­ക്ക് വി­ര­മി­ക്കല്‍ പ്രാ­യ­വര്‍­ദ്ധന തട­സ്സം തന്നെ­യാ­ണ്. വി­ശേ­ഷി­ച്ചും നി­യ­മ­ന­ത്തി­ന്റെ ഉയര്‍­ന്ന പ്രാ­യ­പ­രി­ധി­യോ­ട് അടു­ത്തെ­ത്തി­നില്‍­ക്കു­ന്ന­വര്‍­ക്ക്. ഇതോ­ടൊ­പ്പം തസ്തി­ക­കള്‍ വെ­ട്ടി­ക്കു­റ­ക്കാ­നു­ള്ള നട­പ­ടി­കള്‍ കൂ­ടി വരു­മ്പോള്‍ വലി­യൊ­രു വി­ഭാ­ഗ­ത്തി­ന്റെ പ്ര­തീ­ക്ഷ­കള്‍­ക്കു­മേല്‍ ഇരുള്‍ വീ­ഴു­ന്നു. ഇതി­ലൂ­ടെ ലാ­ഭി­ക്കു­ന്ന തുക മൂ­ല­ധ­ന­നി­ക്ഷേ­പ­ത്തി­നാ­യി ഉപ­യോ­ഗി­ക്കും എന്ന വാ­ദം മു­ഖ­വി­ല­യ്ക്ക് എടു­ക്കാ­നാ­വി­ല്ല.
3.  ശ­മ്പള - പെന്‍­ഷന്‍ ബാ­ധ്യത റവ­ന്യൂ­ചെ­ല­വി­ന്റെ 70% ത്തി­ലും അധി­ക­മാ­വു­ന്ന­ത് റവ­ന്യൂ വരു­മാ­ന­ത്തില്‍ സാ­ധ്യ­മായ വര്‍­ധന ഇല്ലാ­ത്ത സാ­ഹ­ച­ര്യ­ത്തി­ലാ­ണ്. ചെ­ല­വു­കു­റ­ക്കു­ന്ന­തി­നേ­ക്കാള്‍ യു­ക്തി­സ­ഹം വരു­മാ­നം വര്‍­ധി­പ്പി­ക്കല്‍ ആണ്. അതി­നു­ള്ള ഭാ­വ­നാ­പൂര്‍­ണ്ണ­മായ നട­പ­ടി­കള്‍ ആണ് വേ­ണ്ട­ത്. എന്നു മാ­ത്ര­മ­ല്ല, ശമ്പ­ളഇ­ന­ത്തില്‍ ചെ­ല­വ­ഴി­ക്കു­ന്ന തു­ക­യെ ജീ­വ­ന­ക്കാ­രന്‍ എന്ന വ്യ­ക്തി­ക്ക് നല്‍­കു­ന്ന സര്‍­ക്കാര്‍ സഹാ­യം ആയി അവ­ത­രി­പ്പി­ക്കു­ന്ന­ത് അശാ­സ്ത്രീ­യ­മാ­ണ്. ഓരോ ജീ­വ­ന­ക്കാ­ര­നും ജോ­ലി ചെ­യ്യു­ന്ന വകു­പ്പ് സാ­മൂ­ഹ്യ­വി­കാ­സ­ത്തില്‍ വഹി­ക്കു­ന്ന കൃ­ത്യ­മായ ചു­മ­ത­ല­യു­ടെ ചെ­ല­വ് ആയി വേ­ണം ശമ്പ­ള­ത്തെ കാ­ണാന്‍.
4.  കേ­ന്ദ്ര­ത്തി­ലും 25 സം­സ്ഥാ­ന­ങ്ങ­ളി­ലും നട­പ്പി­ലാ­ക്കി എങ്കില്‍ പോ­ലും പി. എഫ്. ആര്‍. ഡി. എ ബില്‍ പാ­സാ­വു­ന്ന­തി­നു­മു­ന്നേ ധൃ­തി പി­ടി­ച്ച് കേ­ര­ള­വും ഈ പദ്ധ­തി­യു­ടെ പി­ന്നാ­ലെ പോ­കു­ന്ന­ത് ദു­രൂ­ഹ­മാ­ണ്.
5.  നി­ല­വി­ലു­ള്ള ജീ­വ­ന­ക്കാര്‍­ക്ക് പദ്ധ­തി ബാ­ധ­ക­മ­ല്ല എന്ന­ത് ധന­മ­ന്ത്രി­യു­ടെ ഒരു പ്ര­ഖ്യാ­പ­നം മാ­ത്ര­മാ­ണ്. പെന്‍­ഷന്‍ ഫണ്ട് അതോ­റി­റ്റി­യു­ടെ നിര്‍­ദ്ദേ­ശ­ങ്ങ­ളു­ടെ­യും നി­യ­മ­ത്തി­ന്റെ­യും അടി­സ്ഥാ­ന­ത്തില്‍ കേ­ര­ള­ത്തില്‍ നട­പ്പാ­ക്കാന്‍ പോ­കു­ന്ന പദ്ധ­തി­യു­ടെ വി­ശ­ദാം­ശ­ങ്ങള്‍ വരു­മ്പോള്‍ ഭാ­വി­യില്‍ ഏത് ജീ­വ­ന­ക്കാ­ര­നും പദ്ധ­തി നിര്‍­ബ­ന്ധ­മാ­ക്ക­പ്പെ­ടാം. ഇന്‍­ഷു­റന്‍­സ് കമ്പ­നി­കള്‍ വഴി ഓഹ­രി­ക്ക­മ്പോ­ള­ത്തോ­ട് ബന്ധ­പ്പെ­ട്ടി­രി­ക്കു­ന്ന പങ്കാ­ളി­ത്ത­പെന്‍­ഷ­നു­കള്‍ സു­ര­ക്ഷി­ത­വും ലാ­ഭ­ക­ര­വും ജീ­വ­ന­ക്കാ­രു­ടെ താല്‍­പ­ര്യ­ങ്ങള്‍ സം­ര­ക്ഷി­ക്കു­ന്ന­തും ആണ് എന്ന് ആഗോ­ള­മാ­യു­ള്ള അനു­ഭ­വ­ങ്ങള്‍ സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്നി­ല്ല. 2008 ല്‍ ആഗോള സാ­മ്പ­ത്തി­ക­മാ­ന്ദ്യ­ത്തി­ന്റെ തു­ട­ക്കം തന്നെ ഇന്‍­ഷു­റന്‍­സ് കമ്പ­നി­ക­ളു­ടെ തകര്‍­ച്ച­യോ­ടെ­യാ­ണ്. ഇപ്പോള്‍ പൊ­തു­മേ­ഖ­ലാ ധന­കാ­ര്യ­സ്ഥാ­പ­ന­ങ്ങള്‍ മാ­ത്രം കൈ­കാ­ര്യം ചെ­യ്യു­ന്ന പെന്‍­ഷന്‍ ഫണ്ട് സ്വ­കാ­ര്യ­സ്ഥാ­പ­ന­ങ്ങള്‍­ക്കും തു­റ­ന്നു­കി­ട്ടാ­നു­ള്ള സാ­ദ്ധ്യത ആണ് പി. എഫ്. ആര്‍. ഡി. എ ബില്‍ മു­ന്നോ­ട്ടു­വെ­ക്കു­ന്ന­ത്.
6. 25 വര്‍­ഷ­ത്തി­നു­ശേ­ഷം മാ­ത്ര­മാ­ണ് സര്‍­ക്കാ­രി­ന് ഇതി­ന്റെ ഗു­ണ­ഫ­ലം അനു­ഭ­വി­ക്കാ­നാ­വുക എന്ന­ത് ശരി­യാ­ണ്. എന്നാല്‍, അത്ര­യും കാ­ല­ത്തേ­യ്ക്ക് വലിയ ബാ­ധ്യ­ത­യാ­ണ് പദ്ധ­തി­യി­ലൂ­ടെ സര്‍­ക്കാര്‍ സ്വ­യം ഏറ്റെ­ടു­ക്കു­ന്ന­ത്. “ശ­മ്പള - പെന്‍­ഷന്‍ ബാ­ധ്യത റവ­ന്യൂ­ചെ­ല­വി­ന്റെ 70% ത്തി­ലും അധി­ക­മാ­വു­ന്നു” എന്ന സര്‍­ക്കാര്‍ വാ­ദ­ത്തി­ന്റെ സാ­ഹ­ച­ര്യ­ത്തില്‍ തന്നെ ചെ­ല­വു­കു­റ­യ്ക്കാ­നോ വരു­മാ­നം വര്‍­ദ്ധി­പ്പി­ക്കാ­നോ ഉള്ള അടി­യ­ന്തി­ര­മായ നട­പ­ടി­കള്‍ വേ­ണ്ടി­വ­രും. കാ­ര­ണം, സര്‍­വ്വീ­സി­ലു­ള്ള ജീ­വ­ന­ക്കാ­രു­ടെ­യും നി­ല­വി­ലു­ള്ള­വ­രും നാ­ളെ മു­തല്‍ വി­ര­മി­ക്കു­ന്ന ഇപ്പോ­ഴ­ത്തെ പെന്‍­ഷന്‍ ആനു­കൂ­ല്യ­ങ്ങള്‍­ക്കര്‍­ഹ­രാ­യ­വ­രും ഉള്‍­പ്പെ­ടു­ന്ന പെന്‍­ഷന്‍­കാ­രു­ടെ­യും ശമ്പള - പെന്‍­ഷന്‍ ബാ­ധ്യ­ത­യ്ക്കൊ­പ്പം ഈ ഏപ്രില്‍ മു­തല്‍ സര്‍­വ്വീ­സില്‍ വന്ന­വ­രു­ടെ പെന്‍­ഷന്‍ വി­ഹി­തം കൂ­ടി സര്‍­ക്കാര്‍ അട­യ്ക്ക­ണം. ഓരോ പു­തിയ ആളെ നി­യ­മി­ക്കു­ന്ന­തി­നു­മൊ­പ്പം ഈ ബാ­ദ്ധ്യത കൂ­ടി­ക്കൊ­ണ്ടി­രി­ക്കും. അപ്പോള്‍, അടി­യ­ന്തി­ര­മാ­യി റവ­ന്യൂ വരു­മാ­നം വര്‍­ദ്ധി­പ്പി­ക്കാ­നു­ള്ള നട­പ­ടി­കള്‍ ആണ് അവ­ശ്യം വേ­ണ്ടി­വ­രി­ക. അതി­നു­പ­ക­രം തസ്തി­ക­കള്‍ വെ­ട്ടി­ക്കു­റ­ച്ചും കാ­ലം കഴി­ഞ്ഞ പ്രൊ­ജ­ക്ടു­കള്‍ നിര്‍­ത്ത­ലാ­ക്കി­യും ലൈ­റ്റും ഫാ­നും കെ­ടു­ത്തി­യും എ. സി യു­ടെ തണു­പ്പ് കു­റ­ച്ചും ചെ­ല­വ് കു­റ­ക്കാ­നാ­വും എന്ന സമീ­പ­നം യാ­ഥാര്‍­ത്ഥ്യ­ബോ­ധ­ത്തോ­ടെ ഉള്ള­ത­ല്ല.
           തെ­ളി­വു­ക­ളു­ടെ അടി­സ്ഥാ­ന­ത്തില്‍ സ്ഥാ­പി­ച്ചെ­ടു­ക്കാന്‍ പെ­ട്ടെ­ന്ന് സാ­ധി­ക്കാ­ത്ത­തും എന്നാല്‍ സാ­മാ­ന്യ­ബു­ദ്ധി­ക്കും യു­ക്തി­ക്കും നി­ര­ക്കു­ന്ന­തു­മായ മറ്റ് ചില കാ­ര്യ­ങ്ങള്‍ കൂ­ടി വി­ര­മി­ക്കല്‍ പ്രാ­യം ഉയര്‍­ത്ത­ലി­നും പങ്കാ­ളി­ത്ത പെന്‍­ഷന്‍ പദ്ധ­തി­ക്കു­മെ­തി­രെ ഉന്ന­യി­ക്ക­പ്പെ­ടു­ന്നു­ണ്ട്.
           ഇ­ക്ക­ഴി­ഞ്ഞ മാര്‍­ച്ച് - ഏപ്രില്‍ മാ­സ­ങ്ങ­ളില്‍ ദൈ­നം­ദി­ന­ഭ­ര­ണ­ച്ചെ­ല­വു­കള്‍ നട­ത്തി­ക്കൊ­ണ്ടു­പോ­കു­ന്ന­തില്‍ കേ­ര­ളം അനു­ഭ­വി­ക്കാ­നി­രു­ന്ന കടു­ത്ത സാ­മ്പ­ത്തിക പ്ര­തി­സ­ന്ധി­യെ മറി­ക­ട­ക്കാ­നു­ള്ള ഒരു തക്കി­ടി­വി­ദ്യ ആയാ­ണ് വി­ര­മി­ക്കല്‍ പ്രാ­യം ഉയര്‍­ത്തി­യ­ത് എന്ന­താ­ണ് ഒരു ആരോ­പ­ണം. സര്‍­വ്വീ­സി­ന്റെ തു­ടര്‍­ച്ച­യു­മാ­യോ നി­ല­വാ­ര­വു­മാ­യോ യു­വാ­ക്ക­ളു­ടെ തൊ­ഴില്‍­ശേ­ഷി പ്ര­യോ­ജ­ന­പ്പെ­ടു­ത്തു­ന്ന­തു­മാ­യോ ഒന്നും ബന്ധ­പ്പെ­ട്ട ഒരു ആലോ­ച­ന­യും ആ തീ­രു­മാ­ന­ത്തി­ന്റെ പി­ന്നില്‍ ഇല്ല. പെന്‍­ഷന്‍ ആനു­കൂ­ല്യ­ങ്ങ­ളാ­യി കോ­ടി­ക്ക­ണ­ക്കി­ന് രൂപ ഒരു­മി­ച്ച് ട്ര­ഷ­റി­യില്‍ നി­ന്ന് പിന്‍­വ­ലി­ക്ക­പ്പെ­ടു­ന്ന അവ­സ്ഥ­യെ­യാ­ണ് സര്‍­ക്കാര്‍ ചു­മ്മാ അങ്ങ് ചാ­ടി­ക്ക­ട­ന്ന­ത്.
         2003 ലാ­ണ് കേ­ന്ദ്ര­സര്‍­ക്കാര്‍ ആദ്യ­മാ­യി പങ്കാ­ളി­ത്ത­പെന്‍­ഷ­നെ­പ­റ്റി ആലോ­ചി­ക്കു­ന്ന­ത്. എന്നാല്‍, അതി­നും മു­ന്നെ, 2002 ല്‍ എ. കെ. ആന്റ­ണി മു­ഖ്യ­മ­ന്ത്രി­യാ­യി­രി­ക്കേ പു­റ­പ്പെ­ടു­വി­ച്ച ഉത്ത­ര­വില്‍­ത­ന്നെ കേ­ര­ള­ത്തില്‍ പങ്കാ­ളി­ത്ത­പെന്‍­ഷന്‍ ഏര്‍­പ്പെ­ടു­ത്താ­നു­ള്ള നിര്‍­ദ്ദേ­ശം ഉണ്ടാ­യി­രു­ന്നു. ആഗോ­ള­വല്‍­ക്ക­ര­ണ­ന­യ­ങ്ങ­ളു­ടെ സ്വീ­കാ­ര­ത്തി­നു­ശേ­ഷം 2002 നു മു­മ്പാ­യി പു­റ­ത്തു­വ­ന്ന രണ്ട് പഠ­ന­റി­പ്പോര്‍­ട്ടു­കള്‍ എ. കെ. ആന്റ­ണി­സര്‍­ക്കാ­രി­ന്റെ നിര്‍­ദ്ദേ­ശം മു­തല്‍ ഇന്നു­വ­രെ നട­ന്ന എല്ലാ നട­പ­ടി­ക­ളു­ടെ­യും അടി­സ്ഥാ­ന­മാ­ണെ­ന്ന് കാ­ണാം. എസ്. എ. ദാ­വെ അധ്യ­ക്ഷ­നായ പ്രൊജക്റ്റ് ഒയാ­സി­സ് കമ്മി­റ്റി റി­പ്പോര്‍­ട്ട് (Old Age Social and Income Security Project – OASIS 2000), ഐ. എം. എഫി­നു­വേ­ണ്ടി റോ­ബര്‍­ട്ട് ഗി­ല്ലി­ങ്ഹാ­മും ഡാ­നി­യല്‍ കാന്‍­ഡ­യും ചേര്‍­ന്ന് തയാ­റാ­ക്കിയ ഇന്ത്യയിലെ പെന്‍­ഷന്‍ ­പ­രി­ഷ്കാ­രം­ എന്ന വര്‍­ക്കി­ങ്ങ് പേ­പ്പര്‍ (Pension reforms in India 2001) എന്നി­വ. തു­ടര്‍­ന്ന് 2002 ല്‍ കേ­ന്ദ്ര­സര്‍­ക്കാ­രി­നു­വേ­ണ്ടി മുന്‍ കര്‍­ണ്ണാ­ടക ചീ­ഫ് സെ­ക്ര­ട്ട­റി ബി. കെ. ഭട്ടാ­ചാ­ര്യ ചെ­യര്‍­മാ­നായ ഉന്ന­ത­തല വി­ദ­ഗ്ദ്ധ­സം­ഘം തയാ­റാ­ക്കിയ റി­പ്പോര്‍­ട്ട് കൂ­ടി പു­റ­ത്തു­വ­ന്നു. ഈ റി­പ്പോര്‍­ട്ടു­കള്‍ മു­ന്നോ­ട്ട് വെ­ക്കു­ന്ന സമീ­പ­ന­ങ്ങ­ളെ­യും നിര്‍­ദ്ദേ­ശ­ങ്ങ­ളെ­യും കാ­ര്യ­മായ മാ­റ്റ­ങ്ങള്‍ ഒന്നും കൂ­ടാ­തെ നട­പ്പി­ലാ­ക്കുക എന്ന ചു­മ­തല മാ­ത്ര­മാ­ണ് കേ­ന്ദ്ര - സം­സ്ഥാന സര്‍­ക്കാ­രു­കള്‍ നിര്‍­വ്വ­ഹി­ക്കു­ന്ന­ത് എന്നാ­ണ് ഒരു വി­മര്‍­ശ­നം. അതി­ന്റെ ഭാ­ഗ­മാ­യി കേ­ര­ള­ത്തി­ലും പദ്ധ­തി നട­പ്പാ­ക്കു­ന്ന­ത് വരു­മാ­ന­ത്തെ സം­ബ­ന്ധി­ച്ചോ റവ­ന്യൂ ചെ­ല­വ് സം­ബ­ന്ധി­ച്ചോ കേ­ര­ള­ത്തി­ന്റെ തന­തായ പ്ര­ശ്ന­ങ്ങ­ളു­ടെ­യോ പരി­ഹാ­ര­ങ്ങ­ളു­ടെ­യോ ഭാ­ഗ­മേ­യ­ല്ല എന്നും­.
        മ­റ്റൊ­രു പ്ര­ധാ­ന­വി­മര്‍­ശ­നം പെന്‍­ഷന്‍ പരി­ഷ്ക­ര­ണ­ത്തി­ന്റെ കാ­ര്യ­ത്തി­ലാ­ണ്. നി­ല­വില്‍ കേ­ര­ള­ത്തില്‍ അഞ്ച് വര്‍­ഷം കൂ­ടു­മ്പോ­ഴു­ള്ള ശമ്പ­ള­പ­രി­ഷ്ക­ര­ണ­ത്തോ­ടൊ­പ്പം പെന്‍­ഷ­നും പരി­ഷ്ക­രി­ക്ക­പ്പെ­ടു­ന്നു­ണ്ട്. ഈ രീ­തി പങ്കാ­ളി­ത്ത­പെന്‍­ഷ­നില്‍ പ്രാ­യോ­ഗി­ക­മ­ല്ല എന്ന­ത് മാ­ത്ര­മ­ല്ല അതി­ന്റെ മറ­വില്‍ നി­ല­വി­ലു­ള്ള പെന്‍­ഷന്‍­കാ­രു­ടെ പെന്‍­ഷന്‍ പരി­ഷ്ക­ര­ണ­വും നഷ്ട­പ്പെ­ടും എന്ന ആശ­ങ്ക­യും പെന്‍­ഷന്‍­കാ­രു­ടെ സം­ഘ­ട­ന­കള്‍ മു­ന്നോ­ട്ടു­വെ­ച്ചി­ട്ടു­ണ്ട്.
     മാ­തൃ­കാ­തൊ­ഴില്‍­ദാ­താ­വ് എന്ന് വി­ശേ­ഷി­പ്പി­ക്ക­പ്പെ­ടാ­റു­ള്ള സര്‍­ക്കാര്‍ തന്നെ തങ്ങ­ളു­ടെ ഉദ്യോ­ഗ­സ്ഥ­രെ അനാ­കര്‍­ഷ­ക­മായ പദ്ധ­തി­ക­ളു­ടെ ഇര­യാ­ക്കു­ന്ന­ത് മറ്റ് മേ­ഖ­ല­ക­ളി­ലെ തൊ­ഴില്‍­ദാ­താ­ക്ക­ളെ കൂ­ടു­തല്‍ കടു­ത്ത തൊ­ഴി­ലാ­ളി വി­രു­ദ്ധ നട­പ­ടി­കള്‍­ക്ക് പ്രേ­രി­പ്പി­ക്കും എന്ന­താ­ണ് മറ്റൊ­രു വാ­ദം­.
       കു­ടും­ബ­പെന്‍­ഷന്‍, നിര്‍­ദ്ദി­ഷ്ട­പ്രാ­യ­ത്തി­നു­മു­ന്നേ വി­ര­മി­ക്കു­ക­യോ മരി­ക്കു­ക­യോ ചെ­യ്യു­ന്ന­വ­രു­ടെ കാ­ര്യം, ശമ്പ­ള­മി­ല്ലാ­ത്ത അവ­ധി എടു­ക്കു­ന്ന­വ­രു­ടെ കാ­ര്യം തു­ട­ങ്ങി ഒട്ട­ന­വ­ധി സൂ­ക്ഷ്മാം­ശ­ങ്ങ­ളില്‍ ഇതി­ന­കം പദ്ധ­തി നട­പ്പി­ലാ­ക്കിയ സം­സ്ഥാ­ന­ങ്ങ­ളില്‍ പോ­ലും വ്യ­ക്തത വന്നി­ട്ടി­ല്ല എന്ന വാര്‍­ത്ത­കള്‍ പ്ര­ശ്നം രൂ­ക്ഷ­മാ­ക്കു­ന്നു. കൂ­ടാ­തെ വി­വി­ധ­സര്‍­ക്കാ­രു­കള്‍ തങ്ങ­ളു­ടെ വി­ഹി­തം കൃ­ത്യ­മാ­യി പെന്‍­ഷന്‍ ഫണ്ട് മാ­നേ­ജര്‍­മാര്‍­ക്ക് കൈ­മാ­റു­ന്നി­ല്ല എന്ന അനൌ­പ­ചാ­രി­ക­വാര്‍­ത്ത­ക­ളും പു­റ­ത്തു­വ­ന്നി­ട്ടു­ണ്ട്. ഇക്കാ­ര്യ­ങ്ങ­ളും പദ്ധ­തി­യെ എതിര്‍­ക്കു­ന്ന­വര്‍ ചൂ­ണ്ടി­ക്കാ­ട്ടു­ന്നു­.
            ര­ണ്ട് വശ­ത്തും ചില പൈ­ങ്കി­ളി­വാ­ദ­ങ്ങ­ളും വ്യാ­പ­ക­മാ­ണ്. എന്ന­ല്ല, അവ­യ്ക്കാ­ണ് കൂ­ടു­തല്‍ പ്ര­ചാ­ര­വും. ഒരു­പ­ക്ഷേ സാ­മാ­ന്യ­ജ­ന­ത്തി­ന് മന­സി­ലാ­യി­ട്ടു­ള്ള ചു­രു­ക്കം കാ­ര്യം തന്നെ ഇവ­യാ­ണ്.

ജീ­വ­ന­ക്കാര്‍ അനു­ഭ­വി­ക്കു­ന്ന സാ­മ്പ­ത്തി­കാ­നു­കൂ­ല്യ­ങ്ങ­ളില്‍ ഒരു വെ­ട്ടി­ക്കു­റ­ക്കല്‍ വരു­ത്താന്‍ പോ­കു­ന്നു. ആ വെ­ട്ടി­ക്കു­റ­ക്കല്‍ ഖജ­നാ­വില്‍ നേ­രി­ട്ട് പ്ര­തി­ഫ­ലി­ക്കും. അങ്ങ­നെ സര്‍­ക്കാ­രി­ന് കി­ട്ടു­ന്ന ലാ­ഭം കാര്‍­ഷിക - ഉത്പാ­ദ­ന­മേ­ഖ­ല­യി­ലും സം­സ്ഥാ­ന­ത്തി­ന്റെ മൂ­ല­ധ­ന­നി­ക്ഷേ­പ­മാ­യും സമൂ­ഹ­ത്തി­ന് മു­ഴു­വന്‍ ഗു­ണ­പ­ര­മാ­യി ഉപ­യോ­ഗി­ക്ക­പ്പെ­ടും.
#അ­നു­കൂ­ല­പൈ­ങ്കി­ളി­.
സ്വ­കാ­ര്യ­മേ­ഖ­ല­യില്‍ ഇപ്പോള്‍ തന്നെ പെന്‍­ഷന്‍ പദ്ധ­തി­കള്‍ ഇല്ല. ഉള്ള­ത് തന്നെ പങ്കാ­ളി­ത്ത മാ­തൃ­ക­യില്‍ ആണ് താ­നും. പി­ന്നെ, സര്‍­ക്കാര്‍ ജീ­വ­ന­ക്കാ­ര­ന് മാ­ത്രം എന്തി­നാ ഇത്ര വലിയ ഒരു ആനു­കൂ­ല്യം?
#അ­സൂ­യ­പ്പൈ­ങ്കി­ളി­.
ശ­മ്പ­ള­ത്തില്‍ നി­ന്ന് 10% കു­റ­വ് വരാന്‍ പോ­കു­ന്നു. ഇത് നി­ക­ത്തി­ക്കി­ട്ടാന്‍ ജീ­വ­ന­ക്കാ­രന്‍ കൈ­ക്കൂ­ലി വാ­ങ്ങാന്‍ നിര്‍­ബ­ന്ധി­ത­നാ­വും. പെന്‍­ഷന്‍ ഉറ­പ്പി­ല്ലാ­ത്ത സാ­ഹ­ച­ര്യ­ത്തില്‍ ഭാ­വി­യി­ലേ­ക്കൊ­രു കരു­ത­ലും വേ­ണ­മ­ല്ലോ. അതെ­ല്ലാം മു­ന്നില്‍ വരു­ന്ന പൊ­തു­ജ­ന­ത്തില്‍ നി­ന്ന് വസൂ­ലാ­ക്കും. സര്‍­ക്കാര്‍ സര്‍­വ്വീ­സില്‍ അഴി­മ­തി­യും കൈ­ക്കൂ­ലി­യും വര്‍­ദ്ധി­ക്കും­.
#എ­തി­രാ­ളി­പ്പൈ­ങ്കി­ളി­.
സര്‍­ക്കാര്‍ ജോ­ലി­ക്ക് അല്ലെ­ങ്കില്‍­ത­ന്നെ താ­ഴ്ന്ന ശമ്പ­ളം ആണ് കി­ട്ടു­ന്ന­ത്. പെന്‍­ഷ­നും ഉറ­പ്പി­ല്ലാ­താ­വു­ന്ന­തോ­ടെ തീര്‍­ത്തും അനാ­കര്‍­ഷ­ക­മാ­കു­ന്ന സര്‍­ക്കാര്‍ സര്‍­വ്വീ­സില്‍ പു­തിയ ചെ­റു­പ്പ­ക്കാര്‍ കട­ന്നു­വ­രാന്‍ മടി­ക്കും. സര്‍­വ്വീ­സ് കാ­ര്യ­ക്ഷ­മ­മ­ല്ലാ­താ­വും­.
#­വി­ലാ­പ­പ്പൈ­ങ്കി­ളി

         ഇ­ങ്ങ­നെ പു­തു­ത­ല­മുറ സാ­മ്പ­ത്തി­ക­പ­രി­ഷ്കാ­ര­ങ്ങ­ളു­ടെ ഔപ­ചാ­രി­ക­ന്യാ­യ­ങ്ങള്‍ ഒരു ദി­ശ­യി­ലേ­ക്കും മല­യാ­ളി­യു­ടെ സഹ­ജ­മായ പൈ­ങ്കി­ളി­ത്ത­ങ്ങള്‍ എതിര്‍­ദി­ശ­യി­ലേ­ക്കും വണ്ടി­യോ­ടി­ക്കു­ന്ന ഈ വി­ഷ­മ­വൃ­ത്ത­ത്തി­ന­ക­ത്തേ­ക്ക് എവി­ടെ­ക്കൂ­ടി­യാ­ണ് ഒന്ന് പ്ര­വേ­ശി­ക്കാ­നാ­വു­ക?
         1992 നു­ശേ­ഷ­മാ­ണ് ആഗോ­ള­മാ­യി­ത്ത­ന്നെ ഓഹ­രി വി­പ­ണി­യോ­ടും പ്ര­ത്യേ­കി­ച്ച് ഇന്‍­ഷു­റന്‍­സ് കമ്പ­നി­ക­ളു­ടെ ഓഹ­രി­ബ­ന്ധിത നി­ക്ഷേ­പ­പ­ദ്ധ­തി­ക­ളു­മാ­യും നേ­രി­ട്ടു­ബ­ന്ധ­പ്പെ­ട്ട പങ്കാ­ളി­ത്ത­പെന്‍­ഷന്‍ എന്ന സങ്കല്‍­പ്പം വ്യാ­പ­ക­മാ­വു­ന്ന­ത്. അതി­നു­ശേ­ഷ­മാ­ണ് തൊ­ഴില്‍­മേ­ഖല എന്ന നി­ല­യില്‍ സ്വ­കാ­ര്യ­മേ­ഖ­ല­യ്ക്ക് പര­മ­പ്രാ­ധാ­ന്യ­മു­ള്ള വി­ക­സിത യൂ­റോ­പ്യന്‍ രാ­ജ്യ­ങ്ങ­ളില്‍ പെന്‍­ഷന്‍­ഫ­ണ്ടു­കള്‍ രൂ­പീ­ക­രി­ക്ക­പ്പെ­ടു­ന്ന­ത്. മൂ­ല­ധ­ന­ത്തി­ന്റെ രാ­ജ്യാ­തിര്‍­ത്തി­കള്‍ മാ­ഞ്ഞു­തു­ട­ങ്ങി­യ­പ്പോള്‍ വി­ക­സ്വര രാ­ജ്യ­ങ്ങ­ളു­ടെ­യും ഭര­ണ­സം­വി­ധാ­ന­ത്തി­ന്റെ ഘടന മാ­റ്റുക എന്ന­ത് കോര്‍­പ്പ­റേ­റ്റ് ശക്തി­ക­ളു­ടെ ആവ­ശ്യ­മാ­യി. ഇതാ­ണ് ഇന്ത്യ­യി­ല­ട­ക്കം പെന്‍­ഷന്‍ വി­ഹി­തം ഓഹ­രി­ക്ക­മ്പോ­ള­ത്തി­ലേ­ക്ക് ആകര്‍­ഷി­ക്കു­ന്ന പദ്ധ­തി­കള്‍ അനി­വാ­ര്യ­മാ­ക്കി­യ­ത്. എന്നി­രി­ക്കേ, സര്‍­ക്കാ­രി­ന്റെ സാ­മാ­ന്യ­ന്യാ­യ­വാ­ദ­ങ്ങ­ളെ മു­ഖ­വി­ല­യ്ക്കെ­ടു­ത്ത് പ്ര­ശ്നം തീര്‍­ക്കാ­നാ­വു­മോ­?
­        കാ­ര്യ­ങ്ങള്‍ ഇങ്ങ­നെ ഒക്കെ ആയ സ്ഥി­തി­ക്ക് ഈ പദ്ധ­തി­യെ നഖ­ശ്ശി­ഖാ­ന്തം എതിര്‍­ത്ത് തൊ­ലി പൊ­ളി­ച്ചു­കാ­ണി­ച്ച് ഇന്ന­ത്തെ സര്‍­ക്കാര്‍ സര്‍­വ്വീ­സി­നെ­യും ജീ­വ­ന­ക്കാ­ര­നെ­യും പോ­റ­ലേല്‍­ക്കാ­തെ സം­ര­ക്ഷി­ച്ചാല്‍ മതി­യാ­വു­മോ? നാ­ളെ നട­ക്കാ­നി­രി­ക്കു­ന്ന ഒരു തെ­ര­ഞ്ഞെ­ടു­പ്പില്‍ ആഗോ­ള­വല്‍­ക്ക­ര­ണ­ന­യ­ങ്ങ­ളെ എതിര്‍­ക്കു­ന്ന ഒരു സമ്മര്‍­ദ്ദ­ശ­ക്തി­യാ­കാ­വു­ന്ന­ത്ര വലിയ ഒരു വോ­ട്ട് മാ­റ്റം സൃ­ഷ്ടി­ക്കാന്‍ വേ­ണ്ടി­യു­ള്ള പ്ര­ച­ര­ണ­പ്ര­വര്‍­ത്ത­ന­ങ്ങ­ളു­ടെ ഭാ­ഗം മാ­ത്ര­മാ­ണോ ഈ ചര്‍­ച്ച­യും? ദീര്‍­ഘ­കാ­ലാ­ടി­സ്ഥാ­ന­ത്തില്‍ കേ­ര­ളീ­യ­സ­മൂ­ഹ­ത്തി­ന് ഗു­ണ­ക­ര­മാ­വുക എന്താ­യി­രി­ക്കും? പ്ര­ച­ര­ണ­ങ്ങ­ളു­ടെ ഭാ­ഗ­മാ­യി മാ­ത്രം ജന­ത്തോ­ടും ബഹു­ജ­ന­സം­ഘ­ട­ന­ക­ളോ­ടും സം­വി­ധാ­ന­ങ്ങ­ളോ­ടും ആപ്പീ­സി­ന­ക­ത്തു­ക­യ­റി­യാല്‍ പി­രി­യാ­വു­ന്ന ഒരു താല്‍­ക്കാ­ലി­ക“­സ­മ്മ­ന്തം” മതി­യോ ജീ­വ­ന­ക്കാര്‍­ക്കും അവ­രു­ടെ സം­ഘ­ട­ന­കള്‍­ക്കും? എങ്ങ­നെ­യാ­ണ് ‘ജ­ന’­ത്തെ ഈ ചര്‍­ച്ച­യു­ടെ കേ­ന്ദ്ര­ത്തി­ലേ­ക്ക് കൊ­ണ്ടു­വ­രാ­നാ­വു­ക?
­    പെന്‍­ഷന്‍ സമ്പ്ര­ദാ­യം പരി­ഷ്ക­രി­ക്കു­ന്ന­തി­ലൂ­ടെ ആധു­നിക സാ­മ്പ­ത്തിക / മനു­ഷ്യ­വി­ഭവ മാ­നേ­ജ്മെ­ന്റ് സങ്കല്‍­പ്പ­ങ്ങ­ളാ­ണ് തങ്ങള്‍ മു­ന്നോ­ട്ടു­വെ­ക്കു­ന്ന­ത് എന്ന അവ­കാ­ശ­വാ­ദ­ത്തെ എല്ലാ ആധു­നി­ക­സ­ങ്കല്‍­പ്പ­ങ്ങ­ളെ­യും തള്ളി­ക്ക­ള­ഞ്ഞ് സര്‍­ക്കാര്‍ സര്‍­വ്വീ­സി­ന്റെ തനിമ സം­ര­ക്ഷി­ച്ചു­കൊ­ണ്ടു­ത­ന്നെ ആണോ പ്ര­തി­രോ­ധി­ക്കേ­ണ്ട­ത്? ഒന്നു തി­രി­ച്ച് ചി­ന്തി­ച്ചാ­ലോ­?
         ഇ­ന്ന­ത്തെ സാ­ഹ­ച­ര്യ­ത്തില്‍ കേ­ര­ള­സര്‍­ക്കാ­രി­ന്റെ ആഗ­സ്റ്റ് 8 ലെ പ്ര­ഖ്യാ­പ­നം നട­പ്പി­ലാ­വാന്‍ ചെ­റു­ത­ല്ലാ­ത്ത സാ­ദ്ധ്യത നി­ല­നില്‍­ക്കു­ന്നു­ണ്ട്. എന്നാല്‍, അതി­നു­മ­പ്പു­റ­ത്ത് എന്താ­ണ് കേ­ര­ള­ത്തി­ലെ സര്‍­ക്കാര്‍ ഗു­മ­സ്ത­വര്‍­ഗ്ഗ­ത്തെ (സര്‍­ക്കാര്‍ ജീ­വ­ന­ക്കാ­രു­ടെ­/ആ­പ്പീ­സു­ക­ളു­ടെ ഒരു മു­ഖം ആയി എടു­ക്കാ­വു­ന്ന വര്‍­ഗ്ഗം ഗു­മ്സ­തര്‍ തന്നെ­യാ­ണ­ല്ലോ) ഇത്ര­യേ­റെ വെ­റു­ക്കു­ന്ന അവ­സ്ഥ­യി­ലേ­ക്ക് ജന­ത്തെ നയി­ച്ച­ത് എന്ന സാ­മാ­ന്യ­മായ ഒരു അന്വേ­ഷ­ണം സം­ഗ­ത­മാ­ണ്. സഹ­ജ­വും പ്രാ­യം തി­ക­ഞ്ഞ­തും അടി­സ്ഥാ­ന­പ­ര­വു­മായ മൂ­ന്ന് കു­ഴ­പ്പ­ങ്ങ­ളെ­ങ്കി­ലും സര്‍­ക്കാര്‍ സര്‍­വ്വീ­സില്‍ ആരോ­പി­ക്കാം­.
  1. കൊ­ളോ­ണി­യല്‍ ഭര­ണ­കര്‍­ത്താ­ക്കള്‍ ഭരി­ക്കാന്‍ മാ­ത്രം എത്തിയ നാ­ട്ടി­ലെ ജന­ത­യോ­ട് പു­ലര്‍­ത്തിയ അവി­ശ്വാ­സ­മാ­ണ് ജനാ­യ­ത്ത­ഭ­ര­ണ­ത്തി­ലും നമ്മു­ടെ ഭര­ണ­സം­വി­ധാ­ന­ത്തി­ന്റെ മു­ഖ­മു­ദ്ര. തങ്ങള്‍­ക്ക് വി­ശ്വാ­സ­മി­ല്ലാ­ത്ത­വ­രെ ഭയ­പ്പെ­ടു­ത്തി സത്യം കണ്ടെ­ത്തുക എന്ന­താ­ണ് അടി­സ്ഥാ­ന­പ്ര­മാ­ണം. അങ്ങ­നെ കണ്ടെ­ത്തു­ന്ന­തോ, ‘അ­സ­ത്യം’ ബോ­ധി­പ്പി­ച്ച് ‘ജ­നം’ സര്‍­ക്കാ­രില്‍ നി­ന്ന് കൈ­ക്ക­ലാ­ക്കാന്‍ ശ്ര­മി­ച്ച ‘പ­ണ്ടാ­ര­വ­ക’ സര്‍­ക്കാ­രി­നു­വേ­ണ്ടി സം­ര­ക്ഷി­ക്കാ­നും. ആവ­ശ്യ­ത്തോ­ട് ചേര്‍­ത്തു­വെ­ക്കാ­തെ ചെ­ല­വു­കള്‍ ചു­രു­ക്കാ­നു­ള്ള ശ്ര­മം, നൂ­റു കി­ട്ട­ണ­മെ­ങ്കില്‍ സര്‍­ക്കാ­രി­ലേ­ക്ക് അപേ­ക്ഷി­ക്കു­മ്പോള്‍ ആയി­ര­ത്തി­ന് എഴു­ത­ണം എന്ന ബോ­ധം, ഓരോ കാ­ര്യ­ത്തി­നും ഡസന്‍ കണ­ക്കി­ന് സര്‍­ട്ടി­ഫി­ക്ക­റ്റു­കള്‍ ബോ­ധി­പ്പി­ക്കേ­ണ്ടി വരു­ന്ന അവ­സ്ഥ... ഇതെ­ല്ലാം അവി­ശ്വാ­സം ഭരി­ക്കു­ന്ന ഒരു സം­വി­ധാ­ന­ത്തി­ന്റെ ലക്ഷ­ണ­ങ്ങ­ളാ­ണ്.
  2. ­ഭ­ര­ണ­സം­വി­ധാ­ന­ത്തി­ന്റെ ഓരോ തട്ടി­ലെ­യും പ്ര­വര്‍­ത്ത­ന­ങ്ങള്‍ തൊ­ട്ടു­മു­ക­ളില്‍ കൃ­ത്യ­മാ­യി മോ­ണി­ട്ടര്‍ ചെ­യ്യ­പ്പെ­ടാ­ത്ത അവ­സ്ഥ­യില്‍ യഥാര്‍­ത്ഥ­ത്തില്‍ തീ­രു­മാ­ന­മെ­ടു­ക്കാന്‍ അധി­കാ­ര­പ്പെ­ടാ­ത്ത ഉദ്യോ­ഗ­സ്ഥന്‍ പോ­ലും അധി­കാ­രം കൈ­യാ­ളു­ന്ന­താ­യി തോ­ന്നി­പ്പി­ക്കു­ക­യും ഉദ്യോ­ഗ­സ്ഥ­ന്റെ വ്യ­ക്തി­പ­ര­മായ നി­ല­പാ­ട് കാ­ര്യ­ങ്ങള്‍ നട­ത്തു­ന്ന­തില്‍ പ്ര­ധാ­ന­മാ­വു­ക­യും ഓരോ ഉദ്യോ­ഗ­സ്ഥ­നെ­യും സന്തോ­ഷി­പ്പി­ക്കുക എന്ന­ത് ജന­ത്തി­ന്റെ ബാ­ധ്യ­ത­യാ­വു­ക­യും ചെ­യ്തു. അവ­കാ­ശ­പ്പെ­ട്ട­തും വി­ഹി­ത­വും ആയ കാ­ര്യ­ങ്ങള്‍ സാ­ധി­ച്ചെ­ടു­ക്കാന്‍ പോ­ലും കൈ­ക്കൂ­ലി നല്‍­കേ­ണ്ടി­വ­രു­ന്ന സവി­ശേ­ഷ­മായ ഒരു അവ­സ്ഥ അങ്ങ­നെ നമ്മു­ടെ വ്യ­വ­സ്ഥ­യു­ടെ ഭാ­ഗ­മാ­യി­.
  3. ആ­ദ്യം സൂ­ചി­പ്പി­ച്ച അവി­ശ്വാ­സം സം­വി­ധാ­ന­ത്തെ മൊ­ത്ത­മാ­യി നയി­ച്ച­ത് തി­ക­ഞ്ഞ രഹ­സ്യാ­ത്മ­ക­ത­യി­ലേ­ക്കും സു­താ­ര്യ­ത­യി­ല്ലാ­യ്മ­യി­ലേ­ക്കു­മാ­ണ്. (2005 ലാ­ണ് വി­വ­രാ­വ­കാ­ശ­നി­യ­മം പോ­ലും വരു­ന്ന­ത്. അതി­നെ മെ­രു­ക്കാന്‍ എല്ലാ ഉദ്യോ­ഗ­സ്ഥന്‍­മാ­രും പഠി­ച്ചു­ക­ഴി­ഞ്ഞു. ഇനി ഒരു വി­വ­രം കി­ട്ടി­യാ­ലും അതി­ന്റെ അടി­സ്ഥാ­ന­ത്തില്‍ കൊ­ടു­ക്കാ­വു­ന്ന പരാ­തി വീ­ണ്ടും ഇതേ സം­വി­ധാ­ന­ത്തി­ലേ­യ്ക്ക് തന്നെ പോ­കും) ഇത് അഴി­മ­തി­ക്ക് പാ­ക­ത്തില്‍ മണ്ണ് കു­ഴ­ച്ച് പരു­വ­പ്പെ­ടു­ത്തി. ഈ രഹ­സ്യാ­ത്മ­കത സര്‍­വ്വീ­സി­നെ ഒരു തര­ത്തി­ലു­മു­ള്ള ‘ഫീ­ഡ് ബാ­ക്ക്’ രീ­തി­ക­ളും ഇല്ലാ­ത്ത ഒരു സം­വി­ധാ­ന­മാ­ക്കി മാ­റ്റു­ക­യും ചെ­യ്തു. ഏതു പദ്ധ­തി­യാ­യാ­ലും ഏറ്റ­വും ഒടു­വില്‍ ജന­ത്തി­ന് കൈ­മാ­റു­ന്ന ഉദ്യോ­ഗ­സ്ഥ­ന്റെ അനു­ഭ­വം എന്ത് എന്ന­ന്വേ­ഷി­ക്കു­ന്ന ശൈ­ലി സര്‍­ക്കാര്‍ സര്‍­വ്വീ­സില്‍ പണ്ടേ ഇല്ല.
ചു­രു­ക്കി­പ്പ­റ­ഞ്ഞാല്‍ ചോ­ദി­ക്കാ­നും പറ­യാ­നും ആരും ഇല്ലാ­ത്ത അവ­സ്ഥ. ഇതി­ന് മാ­റ്റം വരാന്‍ വലിയ സാ­ധ്യത ഉണ്ടാ­യി­രു­ന്ന ഒരു ഘട്ട­മാ­യി­രു­ന്നു ഇരു­പ­താം നൂ­റ്റാ­ണ്ടി­ന്റെ അവ­സാ­ന­ദ­ശ­ക­ങ്ങള്‍. വി­വ­ര­വി­നി­മ­യ­ത്തി­ലെ താ­ര­ത­മ്യേന വലിയ കു­തി­ച്ചു­ചാ­ട്ട­ങ്ങ­ളാ­ണ് ഇരു­പ­താം നൂ­റ്റാ­ണ്ടി­ന്റെ അവ­സാ­ന­ത്തെ മൂ­ന്നും ഇരു­പ­ത്തൊ­ന്നാം നൂ­റ്റാ­ണ്ടി­ന്റെ ആദ്യ­ത്തെ­യും ദശ­ക­ങ്ങ­ളെ അട­യാ­ള­പ്പെ­ടു­ത്തു­ന്ന­ത്. ഇന്ത്യ­യു­ടെ അനു­ഭ­വം വെ­ച്ചു­നോ­ക്കു­മ്പോള്‍ 1980 കള്‍ ടെ­ലി­വി­ഷ­ന്റെ­യും 90 കള്‍ പേര്‍­സ­ണല്‍ കമ്പ്യൂ­ട്ട­റി­ന്റെ­യും ഇന്റര്‍­നെ­റ്റി­ന്റെ­യും 2000 നു­ശേ­ഷ­മു­ള്ള കാ­ലം മൊ­ബൈല്‍ ഫോ­ണി­ന്റെ­യും വ്യാ­പ­ന­ത്തി­ന് സാ­ക്ഷി­നി­ന്നു. കഴി­ഞ്ഞ കു­റ­ച്ച­ധി­കം നൂ­റ്റാ­ണ്ടു­ക­ളില്‍ ലഘു­വൃ­ക്ഷ­ങ്ങള്‍ അര­ച്ചു­ണ്ടാ­ക്കു­ന്ന കട­ലാ­സിന്‍­മേല്‍ മൂ­ന്നു­ത­ര­ത്തില്‍ (എ­ഴു­തി­യും ടൈ­പ്പ് റൈ­റ്റര്‍ ഉപ­യോ­ഗി­ച്ചും അച്ച­ടി­ച്ചും) നിര്‍­മ്മി­ക്കു­ന്ന രേ­ഖ­കള്‍ മാ­ത്ര­മാ­ണ് ഗു­മ­സ്ത­പ്പ­ണി­യു­ടെ അടി­സ്ഥാ­ന­വും അല­ങ്കാ­ര­വും അഹം­ഭാ­വ­വും ആയി­രു­ന്ന­ത്. സാ­ധാ­ര­ണ­മാ­യി തപാല്‍ വകു­പ്പി­ന്റെ സഹാ­യ­ത്തോ­ടെ അയ­ക്കു­ന്ന കത്തു­ക­ളും അടി­യ­ന്തി­ര­ഘ­ട്ട­ങ്ങ­ളില്‍ ടെ­ല­ഗ്രാ­മും അങ്ങേ­യ­റ്റം അടി­യ­ന്തി­ര­ഘ­ട്ട­ങ്ങ­ളില്‍ പ്ര­ത്യേ­ക­ദൂ­തന്‍ മു­ഖാ­ന്തി­ര­വും മാ­ത്രം ആണ് രേ­ഖ­ക­ളു­ടെ വി­നി­മ­യം നട­ന്നു­പോ­ന്ന­ത്. ടെ­ലി­ഫോ­ണി­നു­പോ­ലും ആധി­കാ­രി­ക­ത­യും വി­ശ്വാ­സ്യ­ത­യും വ്യാ­പ­ക­സ്വ­ഭാ­വ­വും ലഭി­ച്ച­ത് അടു­ത്ത­കാ­ല­ത്താ­യി­രു­ന്നു. ആപ്പീ­സ് കെ­ട്ടി­ട­ങ്ങള്‍­ക്കു­ള്ളില്‍ കട­ന്നു­വ­രു­ന്ന­യാള്‍­ക്ക് എതി­രെ ഇട്ട മേ­ശ­ക­ളില്‍ വി­ശ്ര­മി­ക്കു­ന്ന ഫയ­ലു­കള്‍ വെ­യി­ലേല്‍­ക്കാ­തെ വി­ള­റി. കാല്‍­പ്പാ­ടു­ക­ളില്‍ മാ­ത്ര­മ­ല്ല ശരീ­രം ആകെ­യും കൊ­ളോ­ണി­യല്‍ ഭര­ണ­ത്തി­ന്റെ വി­ള­റിയ വെ­ളു­പ്പ് വ്യാ­പി­ച്ചു­കി­ട­ന്ന സി­വില്‍ സര്‍­വ്വീ­സും ഗു­മ­സ്തന്‍­മാ­രും നാ­ട്ടിന്‍­പു­റ­ത്തെ നാ­ടന്‍­വെ­യില്‍ ഏറ്റി­രു­ന്നെ­ങ്കില്‍ ഒരല്‍­പ്പം കറു­ത്തു­മെ­ല്ലി­ച്ചേ­നെ. എന്നാല്‍ അതില്‍ നി­ന്ന് ഓഫീ­സ് പ്രൊ­സീ­ജ്വര്‍ മാ­നു­വ­ലു­ക­ളു­ടെ­യും പി­ന്നെ നൂ­റാ­യി­രം ചട്ട­ങ്ങ­ളു­ടെ­യും ഉത്ത­ര­വു­ക­ളു­ടെ­യും ഊടും പാ­വും ചേര്‍­ന്നു­ണ്ടായ മേ­ലാ­പ്പും പങ്ക­യും കു­ട­യും ഈ സം­വി­ധാ­ന­ത്തെ ഇക്കാ­ല­ത്തും കാ­ത്തു­ര­ക്ഷി­ച്ചു­പോ­ന്നു. സ്വാ­ത­ന്ത്യ്രാ­ന­ന്ത­ര­കാ­ല­ത്ത് ചരി­ത്ര­പ­ര­മായ രണ്ട് ചല­ന­ങ്ങള്‍ അതി­ന് ഏറെ സഹാ­യ­ക­മാ­വു­ക­യും ചെ­യ്തു­.
­   ക­റ­ന്റി­ന് നമ്പ­റി­ട്ടും നോ­ട്ടെ­ഴു­തി­യും ഡ്രാ­ഫ്റ്റ് പു­ട്ട­പ്പ് ചെ­യ്തും ഫൈ­വ് ഡേ റൂ­ളി­നെ അനു­സ­രി­ച്ചും മറി­ക­ട­ന്നും വല്ല­തും ഒക്കെ അപ്രൂ­വ് ചെ­യ്താല്‍ ഫെ­യര്‍ അടി­ച്ച് ഡെ­സ്പാ­ച്ച് ചെ­യ്തും ഒക്കെ അങ്ങ­നെ അങ്ങ് കട­ന്നു­പോ­കെ­യാ­ണ് 70 കളോ­ടെ സര്‍­ക്കാര്‍ സര്‍­വ്വീ­സില്‍ സം­ഘ­ട­ന­കള്‍ എല്ലു­റ­പ്പ് നേ­ടി­യ­ത്. സമ­ര­ങ്ങ­ളും ബോ­ധ­വല്‍­ക്ക­ര­ണ­ങ്ങ­ളും എല്ലാ­മാ­യി സം­ഭ­വി­ച്ച ഒന്നാ­മ­ത്തെ ചല­നം, നേ­ര­ത്ത പറ­ഞ്ഞ അവി­ശ്വാ­സ­ത്തി­ന്റെ വഴി­ക­ളില്‍ സര്‍­വ്വീ­സി­ലെ തന്നെ മേ­ലാ­ള­വര്‍­ഗ്ഗ­ത്താല്‍ ചവി­ട്ടി­ത്തേ­ക്ക­പ്പെ­ട്ട് പോ­ന്ന സാ­ധാ­ര­ണ­ഗു­മ­സ്ത­നും അതി­നും താ­ഴെ­യു­ള്ള­വ­രും മനു­ഷ്യ­നും വ്യ­ക്തി­യും ഒക്കെ­യാ­ണെ­ന്ന് അം­ഗീ­ക­രി­ക്ക­പ്പെ­ട്ട­താ­ണ്. ഇതി­ന്റെ മറ്റൊ­രര്‍­ഥം അനാ­ശാ­സ്യ­മായ ഫ്യൂ­ഡല്‍ മേ­ലാള - കീ­ഴാള ഭയ­ത്തി­ന്റെ അടി­സ്ഥാ­ന­ത്തില്‍ മാ­ത്രം നട­ന്നു­പോ­ന്ന അവ­ശ്യ­ന­ട­പ­ടി­കള്‍ മന്ദ­ഗ­തി­യി­ലാ­യി എന്നു­കൂ­ടി­യാ­ണ്. ഈ ഭയ­ത്തെ പക­രം­വെ­ക്കേ­ണ്ടി­യി­രു­ന്ന ജനാ­ധി­പ­ത്യ­പ­ര­മായ മൂ­ല്യ­ബോ­ധം രൂ­പ­പ്പെ­ട്ട­തു­മി­ല്ല.
­ര­ണ്ടാ­മ­ത്തെ ചല­നം, ബ്യൂ­റോ­ക്ര­സി­യു­ടെ പല്ലും നഖ­വും കൊ­ഴി­ച്ച ജീ­വ­ന­ക്കാ­രു­ടെ സം­ഘ­ട­ന­കള്‍, അതി­ന­കം ഉരു­ത്തി­രി­ഞ്ഞു­കൊ­ണ്ടി­രു­ന്ന സ്വാ­ത­ന്ത്യാ­ന­ന്തര പൊ­തു­ജ­നാ­ധി­പ­ത്യ­പ്ര­സ്ഥാ­ന­ങ്ങ­ളു­ടെ ഭാ­ഗ­വും അവ­രു­ടെ പ്ര­വര്‍­ത്ത­ന­ങ്ങ­ളി­ലെ അവി­ഭാ­ജ്യ­ഘ­ട­ക­വും ആയി രൂ­പാ­ന്ത­ര­പ്പെ­ട്ടു എന്ന­താ­ണ്. മനു­ഷ്യന്‍ എന്ന അവ­സ്ഥ­യി­ലേ­ക്കു­ള്ള ഗു­മ­സ്ത­ന്റെ സ്വ­യം സ്ഥാ­പി­ച്ചെ­ടു­ക്കല്‍ ജന­ത്തി­ന്റെ പക്ഷ­ത്ത് ആപ്പീ­സി­ന്റെ രൂ­പ­ഭാ­വ­ങ്ങ­ളില്‍ ഒരു മാ­റ്റ­വും ഉണ്ടാ­ക്കി­യി­ല്ല. ജനം ആപ്പീ­സി­ന­ക­ത്തേ­ക്ക് ചെ­രു­പ്പ­ഴി­ച്ച് തന്നെ കട­ന്നു­വ­ര­വ് തു­ടര്‍­ന്നു. എന്നാല്‍, സാ­ധാ­ര­ണ­ക്കാ­ര­നു­മാ­യി ആപ്പീ­സി­നു­പു­റ­ത്ത് ഗു­മ­സ്ത­നും ഗു­മ­സ്ത­ന്റെ സം­ഘ­ട­ന­ക­ളും ഐക്യ­പ്പെ­ട്ടു­.
   അ­ങ്ങ­നെ സ്വ­ന്തം രൂ­പ­വും ശക്തി­യും തി­രി­ച്ച­റി­ഞ്ഞ­തി­നും ആപ്പീ­സേ­ത­രഇ­ട­ങ്ങ­ളില്‍ പൊ­തു­ജ­ന­ത്തെ കണ്ടെ­ത്തി­യ­തി­നും ശേ­ഷ­മു­ള്ള 80 കളി­ലാ­ണ് പൊ­ടു­ന്ന­നെ കട­ന്നു­വ­ന്ന നവ­സാ­ങ്കേ­തി­ക­ത­യെ സ്വീ­ക­രി­ക്കേ­ണ്ടി­യി­രു­ന്ന­ത്. സര്‍­വ്വീ­സി­നെ ഭരി­ച്ചു­കൊ­ണ്ടി­രു­ന്ന അവി­ശ്വാ­സ­ത്തി­ന്റെ­യും സു­താ­ര്യ­ത­യി­ല്ലാ­യ്മ­യു­ടെ­യും മേ­ശ­പ്പു­റ­ങ്ങ­ളെ അഴി­ച്ചു­പ­ണി­യാന്‍ ഭര­ണ­നേ­തൃ­ത്വ­ത്തി­ന് ഇതി­ലും നല്ല ഒര­വ­സ­രം കി­ട്ടു­മാ­യി­രു­ന്നി­ല്ല. എന്നാല്‍, ഭര­ണ­കൂ­ട­ങ്ങ­ളു­ടെ ഭാ­ഗ­ത്തു­നി­ന്ന് ഓട്ടോ­മേ­ഷന്‍ ശ്ര­മ­ങ്ങള്‍ നിര്‍­ദ്ദേ­ശി­ക്ക­പ്പെ­ട്ട­ത് പൊ­തു­വെ ആദ്യം ജോ­ലി­ഭാ­ര­വും തു­ടര്‍­ന്ന് ജോ­ലി­ക്കാ­രു­ടെ ഭാ­ര­ത്തെ­യും കു­റ­യ്ക്കാ­നു­ള്ള ഒറ്റ­മൂ­ലി ആയാ­ണ്. നല്‍­കി­പ്പോ­രു­ന്ന സേ­വ­ന­ത്തി­ന്റെ കാ­ര്യ­ക്ഷ­മത വര്‍­ധി­പ്പി­ക്കാ­നു­ള്ള ഒരു അവ­സ­ര­മാ­യി ജീ­വ­ന­ക്കാര്‍­ക്കു­മു­ന്നി­ലോ കി­ട്ടി­പ്പോ­രു­ന്ന സേ­വ­ന­ത്തെ മി­ക­വു­റ്റ­താ­ക്കാ­നു­ള്ള സാ­ധ്യത ആയി പൊ­തു­ജ­ന­ത്തി­നു­മു­ന്നി­ലോ കമ്പ്യൂ­ട്ടര്‍ അധി­ഷ്ടിത ഓട്ടോ­മേ­ഷന്‍ പദ്ധ­തി­കള്‍ അടു­ത്ത കാ­ലം വരെ­യും അവ­ത­രി­പ്പി­ക്ക­പ്പെ­ട്ടി­ല്ല എന്ന­താ­ണ് യാ­ഥാര്‍­ത്ഥ്യം­.
   ഇ­ക്കാ­ര്യ­ത്തില്‍ ഒട്ടും കു­റ­വ­ല്ലാ­ത്ത ഉത്ത­ര­വാ­ദി­ത്തം ഉണ്ടാ­യി­രു­ന്ന സം­ഘ­ട­ന­കള്‍ ആവ­ട്ടെ, തങ്ങള്‍ ഈ നാ­ട്ടു­കാ­രേ­യ­ല്ല എന്ന മട്ടി­ലാ­ണ് പെ­രു­മാ­റി­യ­ത്. ­ഭ­ര­ണ­കൂ­ടം­ നിര്‍­ദ്ദേ­ശി­ച്ച­ത് പോ­ലെ ജോ­ലി­ക്കാ­രു­ടെ എണ്ണം കു­റ­യ്ക്കു­ന്ന­തി­ന­പ്പു­റ­ത്തു­ള്ള എന്തെ­ങ്കി­ലും പ്ര­യോ­ജ­നം ഈ പു­തിയ സാ­ങ്കേ­തി­ക­വി­ദ്യ­കള്‍­ക്കു­ണ്ടോ എന്ന് ആരാ­യാന്‍ സം­ഘ­ട­ന­കള്‍­ക്ക് കഴി­ഞ്ഞി­ല്ല. ആപ്പീ­സു­ക­ളി­ലേ­ക്ക് ടെ­ലി­വി­ഷ­നെ­യും പേര്‍­സ­ണല്‍ കമ്പ്യൂ­ട്ട­റി­നെ­യും ഇന്റര്‍­നെ­റ്റി­നെ­യും മൊ­ബൈല്‍ ഫോ­ണി­നെ­യും അങ്ങേ­യ­റ്റം സ്നേ­ഹ­ത്തോ­ടെ, അടു­പ്പ­ത്തോ­ടെ, സാ­ഹോ­ദ­ര്യ­ത്തോ­ടെ എതി­രേല്‍­ക്കാന്‍ ജീ­വ­ന­ക്കാ­ര­നെ പ്രേ­രി­പ്പി­ക്കാന്‍ സം­ഘ­ട­ന­കള്‍­ക്ക് കഴി­യു­മാ­യി­രു­ന്നു. രേ­ഖ­കള്‍ കൈ­കാ­ര്യം ചെ­യ്യു­ന്ന­തി­ലെ­യും ­വി­ശ­ക­ല­നം­ ചെ­യ്യു­ന്ന­തി­ലെ­യും പകര്‍­ത്തു­ന്ന­തി­ലെ­യും ഉത്ത­ര­വാ­ക്കു­ന്ന­തി­ലെ­യും പു­റ­ത്തേ­ക്ക് അയ­യ്ക്കു­ന്ന­തി­ലെ­യും പു­തിയ സാ­ധ്യ­ത­ക­ളെ അവ­യു­ടെ സൌ­ക­ര്യ­വും പണി­ക്കു­റ­വും വേ­ഗ­ത­യും കണ്ടെ­ങ്കി­ലും സ്വാ­യ­ത്ത­മാ­ക്കാന്‍ തീ­രു­മാ­നി­ക്കാ­മാ­യി­രു­ന്നു. എന്നാല്‍, അത­ല്ല സം­ഭ­വി­ച്ച­ത് എന്ന് അനു­ഭ­വ­ങ്ങള്‍ സൂ­ചി­പ്പി­ക്കു­ന്നു. പര­മാ­വ­ധി ചെ­റു­ത്തു­നി­ന്നു. എല്ലാ ഓട്ടോ­മേ­ഷന്‍ ശ്ര­മ­ങ്ങ­ളെ­യും വൈ­കി­പ്പി­ച്ചു. നി­വൃ­ത്തി­യി­ല്ലാ­തെ സ്വീ­ക­രി­ച്ച­പ്പോള്‍ അവി­ശ്വ­സ്ത­നാ­യി­ക്ക­രു­തി മാ­റ്റി­നിര്‍­ത്തി. (ഗു­മ­സ്തന്‍ കമ്പ്യൂ­ട്ട­റില്‍ അടി­ച്ച­ത് ജെ. എസി­നു വെ­ക്കാ­നും എസ്. എസി­നു വെ­ക്കാ­നും എ. എയ്ക്കു വെ­ക്കാ­നും ആപ്പീ­സ് തല­വ­നു­വെ­ക്കാ­നും ഓരോ തവ­ണ­യും പ്രി­ന്റ് എടു­ക്കും നമ്മു­ടെ ആഫീ­സു­ക­ളില്‍.) കമ്പ്യൂ­ട്ടര്‍ ഉപ­യോ­ഗി­ച്ച് ചെ­യ്ത കാ­ര്യ­ങ്ങള്‍ മനഃ­പൂര്‍­വ്വം തെ­റ്റി­ച്ചു. അതും നട­ക്കാ­തെ വന്നി­ട­ത്ത് മെ­യ്വ­ഴ­ക്ക­ത്തോ­ടെ പു­തിയ ന്യാ­യ­ങ്ങള്‍ കണ്ടെ­ത്തി­.
   എ­ന്താ­യാ­ലും, ആര്‍­ക്കും വ്യ­ക്ത­മായ ധാ­ര­ണ­കള്‍ ഇല്ലാ­തെ തന്നെ ടെ­ലി­വി­ഷ­ന്റെ­യും കമ്പ്യൂ­ട്ട­റി­ന്റെ­യും ഇന്റര്‍­നെ­റ്റി­ന്റെ­യും മൊ­ബൈല്‍ ഫോ­ണി­ന്റെ­യും ഏറ്റ­വും ഒടു­വില്‍ സോ­ഷ്യല്‍ നെ­റ്റ്വര്‍­ക്കി­ങ്ങി­ന്റെ­യും ചില സാ­ധ്യ­ത­കള്‍ സര്‍­ക്കാര്‍ സര്‍­വ്വീ­സില്‍ പ്ര­യോ­ജ­ന­പ്പെ­ടു­ത്താന്‍ കാ­ലം നിര്‍­ബ­ന്ധി­ച്ചു. ജീ­വ­ന­ക്കാര്‍­ക്കി­ട­യില്‍ വലിയ ചര്‍­ച്ച­യാ­വു­ക­യും ജോ­ലി­ശൈ­ലി­യെ സ്വാ­ധീ­നി­ക്കു­ക­യും ചെ­യ്ത ചില കാ­ര്യ­ങ്ങള്‍ സം­ഭ­വി­ച്ചു. ഏതാ­ണ്ട് 2002 നു­ശേ­ഷം ആണ് സര്‍­ക്കാര്‍­സര്‍­വ്വീ­സി­ലെ കമ്പ്യൂ­ട്ട­റൈ­സേ­ഷന്‍, ഓട്ടോ­മേ­ഷന്‍ നട­പ­ടി­കള്‍ ആരം­ഭി­ക്കു­ന്ന­ത്. ട്ര­ഷ­റി, രജി­സ്ട്രേ­ഷന്‍, മോ­ട്ടോര്‍ വെ­ഹി­ക്കിള്‍ വകു­പ്പു­ക­ളു­ടെ പൂര്‍­ണ്ണ­ക­മ്പ്യൂ­ട്ടര്‍­വല്‍­ക്ക­ര­ണ­വും റവ­ന്യൂ വകു­പ്പി­ന്റെ ഭാ­ഗി­ക­ക­മ്പ്യൂ­ട്ടര്‍­വല്‍­ക്ക­ര­ണ­വും കെ­സ്വാന്‍ തു­ട­ങ്ങിയ നെ­റ്റ് വര്‍­ക്കി­ങ്ങ് പദ്ധ­തി­ക­ളും സെ­യ്ല്‍ ടാ­ക്സ് ഇ-പേ­യ്മെ­ന്റ്, ഹയര്‍­സെ­ക്ക­ന്റ­റി ഏക­ജാ­ല­കം, വി­ദ്യാ­ഭ്യാ­സ­വ­കു­പ്പി­ലെ ഉച്ച­ഭ­ക്ഷ­ണ­വി­ത­ര­ണ­പ­രി­പാ­ടി സം­ബ­ന്ധ­മായ കണ­ക്കു­ക­ളു­ടെ­യും അധ്യാ­പ­ക­രു­ടെ പൊ­തു­സ്ഥ­ലം­മാ­റ്റ­സം­വി­ധാ­ന­ത്തി­ന്റെ­യും പരീ­ക്ഷാ­ജോ­ലി­ക­ളു­ടെ­യും കമ്പ്യൂ­ട്ടര്‍­വല്‍­ക്ക­ര­ണം തു­ട­ങ്ങി­യ­വ­യി­ലൂ­ടെ സര്‍ക്കാര്‍ ജീ­വ­ന­ക്കാ­രു­ടെ മു­ഴു­വന്‍ സര്‍­വ്വീ­സ് കാ­ര്യ­ങ്ങ­ളു­ടെ­യും സമ­ഗ്ര­വി­വ­ര­സ­ഞ്ച­യ­മാ­യി വി­ഭാ­വ­നം ചെ­യ്ത സ്പാര്‍­ക്ക് (Service and Payroll Administrative Repository Kerala - SPARK) വരെ­യെ­ത്തി­നില്‍­ക്കു­ന്ന പ്ര­വര്‍­ത്ത­ന­ങ്ങ­ളാ­ണ് എടു­ത്തു­പ­റ­യാ­വു­ന്ന­വ. മു­ഖ്യ­മ­ന്ത്രി­യും ചീ­ഫ് സെ­ക്ര­ട്ട­റി­യും ഒരു­മി­ച്ചി­രു­ന്ന് പരാ­തി­കള്‍ പരി­ശോ­ധി­ക്കു­ന്ന സു­താ­ര്യ­കേ­ര­ളം ടെ­ലി­വി­ഷന്‍ പരി­പാ­ടി, വി­ദ്യാ­ഭ്യാ­സ­വ­കു­പ്പി­ന്റെ വി­ക്ടേ­ഴ്സ് (VICTERS) ചാ­നല്‍, മി­ക്ക­വാ­റും ഉയര്‍­ന്ന തസ്തി­ക­ക­ളി­ലെ­ല്ലാം അനു­വ­ദി­ച്ചി­രി­ക്കു­ന്ന ഔദ്യോ­ഗിക മൊ­ബൈല്‍ ഫോ­ണു­കള്‍, ചില സവി­ശേ­ഷ­മേ­ഖ­ല­ക­ളി­ലെ (ഉ­ദാ. പി. ഡബ്ള്യു. ഡി, പോ­ലീ­സ് ...) പരാ­തി­കള്‍ സ്വീ­ക­രി­ക്കാന്‍ ഏര്‍­പ്പെ­ടു­ത്തിയ ടോള്‍ ഫ്രീ ഫോണ്‍/എ­സ്. എം. എസ് സം­വി­ധാ­ന­ങ്ങള്‍, മു­ഖ്യ­മ­ന്ത്രി­യു­ടെ ഓഫീ­സി­ന്റെ മു­ഴു­നേ­ര, തത്സ­മയ വെ­ബ്കാ­സ്റ്, മു­ഖ്യ­മ­ന്ത്രി­യു­ടെ­യും പോ­ലീ­സ് അധി­കാ­രി­ക­ളു­ടെ­യും മറ്റും ഔപ­ചാ­രിക ഫേ­സ്ബു­ക് പ്ര­വേ­ശം തു­ട­ങ്ങി­യ­വ­യും പരാ­മര്‍­ശി­ക്കാം­.
­    ഡി­ജി­റ്റല്‍ മാ­ദ്ധ്യ­മം കൊ­ണ്ടു­വ­രു­ന്ന പ്ര­ധാ­ന­പ്പെ­ട്ട ഒരു ഭാ­വു­ക­ത്വ­പ­രി­ണാ­മം അതി­ന്റെ അങ്ങേ­യ­റ്റ­ത്തെ സു­താ­ര്യ­ത­യും (Transparency) സം­വാ­ദാ­ത്മ­കത (Interactivity) യും അനു­വ­ദി­ക്കും എന്ന­താ­ണ്. പൊ­തു­വെ കേ­ര­ള­ത്തി­ലെ ഓട്ടോ­മേ­ഷന്‍ ശ്ര­മ­ങ്ങള്‍ ഈ ഭാ­വു­ക­ത്വ­ത്തെ സ്വാം­ശീ­ക­രി­ക്കാന്‍ ശ്ര­മി­ച്ചി­ട്ടി­ല്ല എന്ന­താ­ണ് സത്യം. ജന­ത്തില്‍ നി­ന്ന് സര്‍­ക്കാ­രി­ലേ­ക്ക് കാ­ര്യ­ങ്ങള്‍ / വി­വ­ര­ങ്ങള്‍ ലഭി­ക്കു­ന്ന­തി­ലെ കൂ­ടിയ വേ­ഗത പല പദ്ധ­തി­ക­ളും ലക്ഷ്യം ഇടു­ന്നു­ണ്ട്. തി­രി­ച്ചു­ള്ള സേ­വ­ന­ദാ­ന­ത്തി­ലെ വേ­ഗ­ത­ക്കൂ­ടു­തല്‍ ഉദ്ദേ­ശി­ച്ചി­ട്ടും ഇല്ല, സം­ഭ­വി­ച്ച­തും ഇല്ല. പര­മാ­വ­ധി രഹ­സ്യാ­ത്മ­ക­ത­യും ഏക­പ­ക്ഷീ­യ­ത­യും വേ­ഗ­ത­ക്കു­റ­വും ആരോ­പി­ക്കാ­നും ശീ­ലി­പ്പി­ക്കാ­നും പാ­ക­ത്തില്‍ എല്ലാ പദ്ധ­തി­ക­ളി­ലും ചില ദുര്‍­ബ്ബ­ല­സ്ഥാ­ന­ങ്ങള്‍ ലഭ്യ­മാ­യി­രു­ന്നു. ഉദാ­ഹ­ര­ണ­ത്തി­ന് പൂര്‍­ണ്ണ­മാ­യും കമ്പ്യൂ­ട്ടര്‍­വല്‍­ക്ക­രി­ച്ച ട്ര­ഷ­റി­ക­ളില്‍ തട­സ്സ­മി­ല്ലാ­ത്ത വൈ­ദ്യു­തി ഉറ­പ്പു­വ­രു­ത്താ­തി­രി­ക്കു­ന്ന­ത്, ട്ര­ഷ­റി - ബാ­ങ്ക് ഓണ്‍­ലൈന്‍ സം­വി­ധാ­നം ഏര്‍­പ്പെ­ടു­ത്തിയ ശേ­ഷ­വും പണം കറന്‍­സി ആയി­ത്ത­ന്നെ കൈ­മാ­റു­ന്ന അവ­സ്ഥ, വി­ല്ലേ­ജ് ആഫീ­സില്‍ നി­ന്ന് ലഭി­ക്കേ­ണ്ട സേ­വ­ന­ത്തി­ന് അക്ഷ­യ­കേ­ന്ദ്ര­ത്തില്‍ ഓണ്‍­ലൈന്‍ അപേ­ക്ഷ നല്‍­ക­ണം എന്ന നിര്‍­ദ്ദേ­ശം­... എന്നി­ങ്ങ­നെ. പൊ­ടി­പി­ടി­ച്ചാ­ലും ഉതിര്‍­ന്നു­വീ­ഴാ­തെ പ്രാ­ബ­ല്യ­ത്തില്‍ നില്‍­ക്കു­ന്ന ചട്ട­ങ്ങ­ളി­ലും നട­പ­ടി­ക്ര­മ­ങ്ങ­ളി­ലും പു­തിയ മാ­ധ്യ­മ­ങ്ങള്‍­ക്ക് അനു­ഗുണ (Compatible) മായ മാ­റ്റ­ങ്ങള്‍ വരാ­ത്ത­താ­ണ്, എല്ലാം കമ്പ്യൂ­ട്ട­റില്‍ ചെ­യ്ത് പൂര്‍­ത്തി­യാ­ക്കി­യാ­ലും അവ­സാ­നം മഷി­പ്പേ­ന­യില്‍ ഒപ്പി­ടാ­തെ മനഃ­സ­മാ­ധാ­നം വരാ­ത്ത ആപ്പീ­സ­റെ സൃ­ഷ്ടി­ക്കു­ന്ന­ത്. എല്ലാ ഓട്ടോ­മേ­ഷന്‍ പദ്ധ­തി­ക­ളു­ടെ­യും സമീ­പ­ന­രേ­ഖ­യു­ടെ തു­ട­ക്ക­ത്തി­ലെ ഒരി­നം ഇത് നട­പ്പി­ലാ­ക്കു­ന്ന­തി­ലൂ­ടെ രേ­ഖ­കള്‍ ഓണ്‍­ലൈന്‍ ആയി കൈ­മാ­റാം എന്ന­തും അങ്ങ­നെ കട­ലാ­സി­ന്റെ ഉപ­യോ­ഗ­വും അതു­വ­ഴി മരം­വെ­ട്ടും ഗണ്യ­മാം­വി­ധം കു­റ­യ്ക്കാം എന്ന­തു­മാ­യി­രി­ക്കും. എന്നാല്‍, പി­ന്നീ­ട് സം­ഭ­വി­ക്കു­ന്ന­തോ നാല്‍­പ്പ­തോ അമ്പ­തോ ജി. എസ്. എം ന്റെ കന­വും നി­ല­വാ­ര­വും കു­റ­ഞ്ഞ പേ­പ്പ­റില്‍ എഴു­തി­യി­രു­ന്ന കാ­ര്യം കമ്പ്യൂ­ട്ട­റില്‍ അടി­ച്ച് തീ­രു­മാ­ന­മെ­ടു­ക്കു­ന്ന­തി­ന് മു­മ്പാ­യി എഴു­പ­തോ എണ്‍­പ­തോ ജി. എസ്. എം ന്റെ കനം കൂ­ടി­യ, ഉയര്‍­ന്ന നി­ല­വാ­ര­ത്തി­ലു­ള്ള കട­ലാ­സില്‍ പ്രി­ന്റ് ഔട്ടു­ക­ളു­ടെ ബഹ­ളം. അഴി­മ­തി­യു­ടെ­യും അല­സ­ത­യു­ടെ­യും അധി­കാ­ര­പ്ര­യോ­ഗ­ത്തി­ന്റെ­യും സം­ഘ­ട­നാ­പ്ര­വര്‍­ത്ത­ന­ത്തി­ന്റെ­യും ദു­ഷി­ച്ച രീ­തി­കള്‍ എല്ലാ ദുര്‍­ബ്ബ­ല­സ്ഥാ­ന­ങ്ങ­ളെ­യും പരി­മി­തി­ക­ളെ­യും കണ്ടെ­ടു­ക്കാന്‍ കഴി­യും­വി­ധം വ്യ­വ­സ്ഥാ­പി­ത­മാ­യി­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു. ഏറ്റ­വും വലിയ ഓട്ടോ­മേ­ഷന്‍ പദ്ധ­തി­ക­ളെ­പ്പോ­ലും സം­ഘ­ട­ന­കള്‍ പഠ­ന­വി­ധേ­യ­മാ­ക്കു­ന്നി­ല്ല. ചെ­റു­തും വലു­തു­മായ പദ്ധ­തി­കള്‍ നട­പ്പില്‍ വരു­മ്പോ­ഴും ജീ­വ­ന­ക്കാ­രു­ടെ ഒരു സം­ഘ­ട­ന­യ്ക്കും ഒരു ടെ­ക്നി­ക്കല്‍ സബ് കമ്മ­റ്റി ഇല്ല. ചൈ­നീ­സ് കമ്യൂ­ണി­സ്റ് പാര്‍­ടി­യി­ലെ പോ­ലെ സം­ഘ­ട­ന­ക­ളു­ടെ കമ്മ­റ്റി­യില്‍ തന്നെ സാ­ങ്കേ­തി­ക­പ­രി­ജ്ഞാ­നം തി­ക­ഞ്ഞ­വര്‍ ഉള്ള­തു­കൊ­ണ്ടാ­വി­ല്ല­ല്ലോ ഇത്. ‘ക­മ്പ്യൂ­ട്ട­റു­കള്‍ തല്ലി­പ്പൊ­ട്ടി­ക്കു­ന്ന­വര്‍’ എന്ന് ഇട­തു­പ­ക്ഷ­ത്തെ അധി­ക്ഷേ­പി­ക്കു­ന്ന വല­തു­പ­ക്ഷ­വും ആ അധി­ക്ഷേ­പ­ത്തി­ലെ നി­ഷേ­ധാ­ത്മ­ക­ഭാ­വു­ക­ത്വം ഒരു ബഹു­മ­തി­യാ­യി ഏറ്റെ­ടു­ക്കു­ന്ന ഇട­തു­പ­ക്ഷ­വും ഒരു­പോ­ലെ പങ്കി­ടു­ന്ന സമീ­പ­നം (Attitude) തന്നെ­യാ­ണ് പ്ര­ശ്നം. ഇതി­ന്റെ മറു­പു­റം ആണ് കഴി­ഞ്ഞ 15 വര്‍­ഷ­ത്തി­നി­ട­യില്‍ കേ­ര­ള­ത്തി­ലെ സര്‍­ക്കാര്‍ സര്‍­വ്വീ­സില്‍ പു­തു­താ­യി വന്ന ജീ­വ­ന­ക്കാ­രു­ടെ (ഇ­വ­രു­ടെ പൊ­തു­സ്വ­ഭാ­വം ഇങ്ങ­നെ സം­ഗ്ര­ഹി­ക്കാം. ഭൂ­രി­ഭാ­ഗ­വും 30 വയ­സ്സി­നു­താ­ഴെ­യു­ള്ള­വര്‍/­പ്രൊ­ഫ­ഷ­ണല്‍ അട­ക്കം ഉയര്‍­ന്ന വി­ദ്യാ­ഭ്യാ­സ­യോ­ഗ്യ­ത­കള്‍ ഉള്ള­വര്‍/­വി­വ­ര­സാ­ങ്കേ­തി­ക­ത­യു­ടെ പ്ര­യോ­ഗ­ങ്ങ­ളില്‍ നി­ര­ന്ത­ര­പ­രി­ച­യ­മു­ള്ള­വര്‍/­മാ­ധ്യ­മ­ങ്ങ­ളു­ടെ, വി­ശേ­ഷി­ച്ച് ദൃ­ശ്യ­മാ­ധ്യ­മ­ങ്ങ­ളു­ടെ മടി­ത്ത­ട്ടില്‍ വളര്‍­ന്ന­വര്‍) സാ­ങ്കേ­തി­ക­ജ്ഞാ­ന­വും പ്ര­തി­ബ­ദ്ധ­ത­യും പ്ര­യോ­ജ­ന­പ്പെ­ടു­ത്താന്‍ ഈ സം­വി­ധാ­നം അശ­ക്ത­മാ­യി­രു­ന്നു എന്ന­ത്.
­   ജ­ന­പ­ക്ഷ­ത്തെ പു­നഃ­നിര്‍­വ്വ­ചി­ച്ചും സേ­വ­ന­ത്തു­റ­ക­ളെ കൂ­ടു­തല്‍ കൂ­ടു­തല്‍ സ്വ­കാ­ര്യ­വല്‍­ക്ക­രി­ച്ചും വ്യാ­പി­ക്കാന്‍ ശ്ര­മി­ക്കു­ന്ന ആഗോ­ളീ­കൃ­ത­മൂ­ല­ധ­നം അതി­ന്റെ വക്താ­ക്ക­ളായ ഭര­ണ­നേ­തൃ­ത്വ­ത്തി­ലൂ­ടെ എയ്തു­വി­ടു­ന്ന അസ്ത്ര­ങ്ങള്‍ കൂ­ടിയ പ്ര­യോ­ഗ­ക്ഷ­മ­ത­യോ­ടെ­യും മൂര്‍­ച്ച­യോ­ടെ­യും ആണ് ഇവി­ടെ ഏല്‍­ക്കു­ന്ന­ത്. പൂര്‍­ണ്ണ­മാ­യും ഉള്ളു­തു­റ­ന്നും സേ­വ­ന­ത്തില്‍ ഏര്‍­പ്പെ­ടു­ന്ന­തി­ന്റെ ഉള്‍­ക്ക­രു­ത്തും ധാര്‍­മ്മി­ക­ബ­ല­വു­മി­ല്ലാ­ത്ത ഒരു സം­വി­ധാ­നം ഏത് നി­മി­ഷ­ത്തി­ലും ഏത് ദി­ശ­യില്‍ നി­ന്നും അനു­ഭ­വി­ക്കാ­വു­ന്ന ആക്ര­മ­ണ­ങ്ങ­ളില്‍ കൂ­ടു­ത­ലാ­യി ഇപ്പോ­ഴ­ത്തെ പ്ര­ശ്ന­ങ്ങ­ളില്‍ ഉള്ള­ത് അവ പു­തിയ കാ­ല­ത്തി­ന്റെ ഭാ­വു­ക­ത്വ­ത്തെ കപ­ട­മാ­യെ­ങ്കി­ലും സ്വാം­ശീ­ക­രി­ക്കു­ന്നു എന്ന­ത് മാ­ത്ര­മാ­ണ്. അതു­കൊ­ണ്ട് തന്നെ അവ അതി­വേ­ഗം പൊ­തു­ബോ­ധ­ത്തി­ന്റെ ഭാ­ഗ­മാ­യി സ്വീ­ക­രി­ക്ക­പ്പെ­ടു­ന്നു. ഈ പൊ­തു­ബോ­ധ­മാ­ണ് നേ­ര­ത്തെ സൂ­ചി­പ്പി­ച്ച അനു­കൂ­ല­പ്പൈ­ങ്കി­ളി­ക­ളെ പറ­ത്തി­വി­ടു­ന്ന­ത്.
­    വി­ര­മി­ക്കല്‍ പ്രാ­യം കൂ­ട്ട­ലും പങ്കാ­ളി­ത്ത­പെന്‍­ഷന്‍ ഏര്‍­പ്പെ­ടു­ത്ത­ലും തസ്തി­ക­കള്‍ വെ­ട്ടി­ക്കു­റ­യ്ക്ക­ലും നാ­ളെ പ്ര­ഖ്യാ­പി­ക്കാ­നി­രി­ക്കു­ന്ന മറ്റ­നേ­കം പദ്ധ­തി­ക­ളും നട­പ്പി­ലാ­വു­ക­യോ മാ­റ്റി­വെ­ക്ക­പ്പെ­ടു­ക­യോ ചെ­യ്യാം. മാ­റ്റി­വെ­ക്ക­പ്പെ­ടു­ക­യാ­ണെ­ങ്കില്‍ അതി­ന്റെ കാ­ര­ണം സമ­ര­ങ്ങ­ളി­ലൂ­ടെ ബോ­ധ­പൂര്‍­വ്വം രൂ­പ­പ്പെ­ടു­ത്തു­ന്ന രാ­ഷ്ട്രീ­യ­സ­മ്മര്‍­ദ്ദ­മാ­യി­രി­ക്കാം. അല്ലെ­ങ്കില്‍, വലി­യൊ­രു രാ­ഷ്ട്രീ­യ­പ­രി­ണാ­മം തന്നെ­യാ­വാം ഭാ­വി­യെ നിര്‍­ണ്ണ­യി­ക്കു­ന്ന­ത്. എങ്ങ­നെ ആയാ­ലും ആ പ്ര­ക്രി­യ­യില്‍ വ്യ­ക്തി­ക­ളും വ്യ­ക്തി­ക­ളു­ടെ കൂ­ട്ടാ­യ്മ­കള്‍­ക്കും നല്‍­കാന്‍ കഴി­യു­ന്ന പങ്ക് സു­നി­ശ്ചി­ത­മാ­ണ്. അവി­ടെ എല്ലാ­വ­രും ജന­വും അപേ­ക്ഷ­ക­നും ഗു­മ­സ്ത­നും ആപ്പീ­സ­റും ശി­പാ­യി­യും എല്ലാം ഒരു­മി­ച്ച് നില്‍­ക്കും. പി­റ്റേ­ന്നും ആപ്പീ­സി­ന­ക­ത്ത് പൊ­ടി­പി­ടി­ച്ച ഫയ­ലു­കള്‍ വി­ശ്ര­മി­ക്കു­ന്ന മേ­ശ­പ്പു­റം വൈ­കു­ന്ന അപേ­ക്ഷ­യു­ടെ ഇട­ത്താ­വ­ളം തന്നെ ആയി തു­ട­രും. അക­ത്തേ­യ്ക്ക് കട­ന്നു­വ­രു­ന്ന ജന­ത്തി­ന്റെ കാ­ലി­ലെ ചെ­രു­പ്പ് താ­നേ അഴി­യും. ഈ കാ­ലം അട്ടി­മ­റി­യേ­ണ്ട­ത് സാ­ങ്കേ­തി­ക­ത­യു­ടെ തല­ത്തില്‍ മാ­ത്രം അല്ല.

    എ­ന്താ­ണ് ഡി­ജി­റ്റല്‍ മാ­ധ്യ­മ­ത്തി­ന്റെ ഭാ­വു­ക­ത്വം എന്ന­ത് സാം­സ്കാ­രി­ക­മായ ഒരു അന്വേ­ഷ­ണം ആണ്. സം­വാ­ദാ­ത്മ­കം ആയി­രി­ക്കുക എന്ന­ത് ഒരു സേ­വ­ന­ത്തു­റ­യില്‍ മാ­ത്രം അല്ല ഏത് വ്യ­ക്തി­ക്കും സമൂ­ഹ­ത്തി­നും പ്ര­സ്ഥാ­ന­ത്തി­നും ഒക്കെ ആഗ്ര­ഹി­ക്കു­ക­യും എത്തി­പ്പി­ടി­ക്കു­ക­യും ചെ­യ്യാ­വു­ന്ന ഉയര്‍­ന്ന ഒരു വ്യ­വ­ഹാ­ര­രീ­തി­യാ­ണ്. സു­താ­ര്യ­ത­യെ­യും വേ­ഗ­ത­യെ­യും ഭയ­പ്പെ­ടാ­തി­രി­ക്കുക എന്ന­ത് മനഃ­ശാ­സ്ത്ര­പ­ര­വും സാ­മൂ­ഹ്യ­വും ചരി­ത്ര­പ­ര­വു­മായ ഒരു അനു­ശീ­ല­നം ആണ്. ഭയം ഭരി­ക്കു­ന്ന ജര്‍­മ്മ­നി­യെ­പ്പ­റ്റി ബെര്‍­ത്തോള്‍­ഡ് ബ്ര­ഹ്റ്റ് പറ­ഞ്ഞ­ത് പ്ര­ശ­സ്ത­മാ­ണ­ല്ലോ. തീര്‍­ച്ച­യാ­യും ഭയ­പ്പെ­ടു­ത്തു­ന്ന­വര്‍­ക്ക് ഇത് ഒരു­പാ­ട് സൌ­ക­ര്യം തരു­ന്നു. ഭയ­പ്പെ­ടു­ത്തു­ന്ന­വര്‍ എപ്പോ­ഴും ഭയ­ക്കു­ന്ന­വര്‍ കൂ­ടി ആകാ­തെ വയ്യ, ജീ­വി­ത­ത്തി­ലെ­പ്പോ­ഴും. ശി­ര­സ്സ് ഉന്ന­ത­വും മന­സ്സ് നിര്‍­ഭ­യ­വു­മാ­യി­രി­ക്കു­ന്ന ടാ­ഗോ­റി­ന്റെ സ്വാ­ത­ന്ത്യ്ര­സ്വര്‍­ഗ്ഗ­ത്തെ നമ്മു­ടെ ഇത്തി­രി­വ­ട്ട­ത്തി­ലെ­ങ്കി­ലും സ്വ­ന്ത­മാ­ക്കാന്‍ ശ്ര­മി­ച്ചു­കൊ­ണ്ടേ­യി­രി­ക്ക­ണം. രണ്ട് വ്യ­ക്തി­കള്‍ തമ്മി­ലു­ള്ള ഒരു ഇട­പാ­ടാ­ണ് ആത്യ­ന്തി­ക­മാ­യി ഏത് മാ­നു­ഷി­ക­വ്യ­വ­ഹാ­ര­വും. സര്‍­ക്കാ­രാ­പ്പീ­സില്‍ ഇരി­ക്കു­ന്ന­യാള്‍ അമൂര്‍­ത്ത­മായ ഭര­ണ­കൂ­ട­ത്തെ­യും കട­ന്നു­വ­രു­ന്ന­യാള്‍ ഒരു സമൂ­ഹ­ത്തെ­യും പ്ര­തി­നി­ധീ­ക­രി­ക്കു­മ്പോള്‍ അത് ഒരു രാ­ഷ്ട്രീ­യ­പ്ര­വര്‍­ത്ത­നം ആകു­ന്നു. തു­റ­ന്ന തെ­രു­വോ­ര­ത്ത് ജന­ക്കൂ­ട്ട­ത്തി­ന്റെ നടു­വില്‍ ഇട്ടി­രി­ക്കു­ന്ന ഒരു കമ്പ്യൂ­ട്ടര്‍ ടേ­ബി­ളി­നു­ചു­റ്റു­മാ­യി ഒരു സര്‍­ക്കാ­രാ­പ്പീ­സ് സങ്കല്‍­പ്പി­ക്കാ­നാ­വു­മോ? അവി­ടെ അഭി­മു­ഖീ­ക­രി­ക്കേ­ണ്ട വെ­യി­ലി­ന്റെ­യും പൊ­ടി­യു­ടെ­യും കാ­റ്റി­ന്റെ­യും സു­ര­ക്ഷി­ത­ത്വ­പ്ര­ശ്ന­ങ്ങള്‍ ആകു­മോ സം­ഘ­ട­ന­ക­ളു­ടെ പ്ര­തി­മാ­സ­യോ­ഗ­ങ്ങ­ളി­ലെ ഒന്നാ­മ­ത്തെ അജ­ണ്ട? ആ അജ­ണ്ട­യെ­പ്പ­റ്റി ഗു­മ­സ്തന്‍ കൂ­ടി­യായ ബ്രാ­ഞ്ച് സെ­ക്ര­ട്ട­റി­യേ­ക്കാ­ളേ­റെ ‘ജ­ന’­ത്തില്‍ ഒരാള്‍ ആശ­ങ്ക­പ്പെ­ടു­മോ? പങ്കാ­ളി­ത്ത­പെന്‍­ഷ­നെ­തി­രായ പണി­മു­ട­ക്ക് നട­ത്തു­ന്ന­ത് ആരാ­യി­രി­ക്കാം­?