Tuesday, August 12, 2014

പങ്കാളിത്തപെന്‍ഷന്‍, ട്രഷറിക്കു പകരം പുതുതലമുറ ബാങ്ക് ഫണ്ട് മാനെജര്‍ (ഇൻഫൊ മലയാളി ഡോട്ട് കോം)

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ കാറ്റില്‍പ്പറത്തി. പെന്‍ഷന്‍ വിഹിതം കൈമാറാനുള്ള ഏജന്റ് ബാങ്കായി ട്രഷറിയെ ഏല്‍പ്പിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പുതുതലമുറ ബാങ്കായ ആക്‌സിസ് ബാങ്കിനെയാണ് ഇപ്പോള്‍ ഏല്‍പ്പിച്ചിരിക്കുന്നത്.
ട്രഷറിയെ നിയമിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയതാണു കാരണം. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അടങ്ങുന്ന തുകയുടെ പത്ത് ശതമാനം ജീവനക്കാരുടെ വിഹിതമായും തത്തുല്യമായ തുക സര്‍ക്കാരും നിക്ഷേപിക്കുന്ന രീതിയാണ് പങ്കാളിത്ത പെന്‍ഷന്‍. ഈ തുക ഫണ്ട് മാനേജര്‍മാര്‍ക്ക് കൈമാറാനുള്ള ഏജന്റ് ബാങ്കായാണ് സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്കിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ദേശസാത്കൃത ബാങ്കുകളെ മറികടന്നാണു ഈ നീക്കം. ഒരു മാസത്തോളം ഈ തുക ബാങ്ക് കൈവശം വച്ച ശേഷമാകും ഫണ്ട് മാനേജര്‍മാര്‍ക്ക് നല്‍കുക. ഇതോടെ സ്വകാര്യ ബാങ്കിനു പലിശ ഇല്ലാതെ കോടിക്കണക്കിനു രൂപയാണു ഒരു മാസം കൈയില്‍ വരുന്നത്. ഫണ്ട് മാനേജര്‍മാരായി നിശ്ചയിച്ചിരിക്കുന്ന യുടിഐ മ്യൂച്ചല്‍ ഫണ്ടുകള്‍ ലാഭത്തിലല്ലെന്നും റിപ്പോര്‍ട്ടുണ്ട്. 2013 ഏപ്രില്‍ ഒന്നു മുതലാണു സംസ്ഥാനം പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയത്. എന്നാല്‍ ഇതുവരെ ജീവനക്കാരില്‍ നിന്നു പണം ഈടാക്കി തുടങ്ങിയിട്ടില്ല. 

http://infomalayalee.com/index.php?page=newsDetail&id=39617

Sunday, January 5, 2014

Participatory Pension project fails (Mathrubhumi news)

Thiruvananthapuram: Those who joined in government service after April 2013 will not get Participatory Pension and Provident Fund. The Provident Fund applications were rejected by the Accounts General Office. They have not yet started the action for the Participatory Pension. The AG office clarified that such cases may not be accepted by the office. The employees plan to give complaint to the Chief Minister and if not solved will approach the court.

http://mathrubhuminews.in/ee/ReadMore/4010/participatory-pension-project-fails/E