Friday, December 21, 2012

ആരും ഒന്നും പേടിക്കണ്ട. ചുമ്മാ തമാശ.

Expenditure review panel moots sweeping reforms

Revision of salaries and pensions of State government employees once in 10 years, outsourcing of subsidiary activities, and an end to the practice of starting new educational institutions and courses in the aided sector have been recommended by the Kerala Public Expenditure Review Committee to overcome higher revenue and fiscal deficit and mounting expenditure.


ശമ്പള-പെന്‍ഷന്‍ പരിഷ്കരണം 10 വര്‍ഷത്തിലാക്കാന്‍ ശുപാര്‍ശ 
ധനസ്ഥിതി മോശമാകാന്‍ കാരണം വര്‍ധിച്ചുവരുന്ന ശമ്പളവും പെന്‍ഷനുമാണെന്നും ഈ പരിഷ്കരണങ്ങള്‍ കേന്ദ്രത്തിലെ മാതൃകയില്‍ പത്തു വര്‍ഷത്തിലൊരിക്കലാക്കണമെന്നും പബ്്ളിക് എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ. സ്വകാര്യ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നല്‍കുന്ന ടീച്ചിങ് ഗ്രാന്റ് സംവിധാനം പരിഷ്കരിക്കണമെന്നും 2010-11ലെ സ്ഥിതി അവലോകനം ചെയ്തു ഡോ. ബി.എ. പ്രകാശ് ചെയര്‍മാനായുള്ള കമ്മിറ്റി ശുപാര്‍ശ ചെയ്തു.

സര്‍ക്കാര്‍ വരുമാനത്തിന്റെ പകുതിയിലധികവും വിനിയോഗിക്കുന്നതു വിദ്യാഭ്യാസ മേഖലയിലാണ്.  ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരില്‍ പകുതിയും ശമ്പള ചെലവില്‍ പകുതിയിലേറെയും വിദ്യാഭ്യാസ മേഖലയിലാണ്.  ഈ നിലയില്‍ മാറ്റം വരുത്തി വികസന പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ തുക ലഭ്യമാക്കണം. സ്വകാര്യ എയ്ഡഡ് മേഖലയില്‍ പുതിയ സ്ഥാപനങ്ങളും കോഴ്സുകളും അനുവദിക്കരുത്. നിലവിലുള്ള സ്ഥാപനങ്ങളില്‍ പുതിയ കോഴ്സുകള്‍ തുടങ്ങണമെങ്കില്‍ അത് അണ്‍ എയ്ഡഡ് സമ്പ്രദായത്തില്‍ മാത്രം തുടങ്ങണമെന്നും ശുപാര്‍ശ ചെയ്തു.

പതിമൂന്നാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകളില്‍ പങ്കാളിത്ത പെന്‍ഷന്‍ ഒഴിച്ച് ഒന്നും നടപ്പാക്കിയിട്ടില്ല. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കടബാധ്യതയുള്ള കേരളത്തില്‍ നികുതിവരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികളൊന്നും ഇല്ല. 218 കോടി കടബാധ്യതയുള്ള കേരള കാര്‍ഷിക സര്‍വകലാശല സാമ്പത്തിക തകര്‍ച്ചയിലാണ്. വെറ്ററിനറി, ഫിഷറീസ് സര്‍വകലാശാലകള്‍ കൂടി ആരംഭിച്ചതോടെ ഇതു വീണ്ടും മോശമായി. പദ്ധതി നടത്തിപ്പില്‍ സഹകരണം, പൊതുവിദ്യാഭ്യാസം, ആഭ്യന്തരം, ഭവനനിര്‍മാണം, തൊഴില്‍, ലെജിസ്ലേച്ചര്‍, നോര്‍ക്ക, സാമൂഹികസേവനം, സ്പോര്‍ട്സ്, യുവജന ക്ഷേമം, വിനോദസഞ്ചാരം, ജലവിഭവം വകുപ്പുകള്‍ ഏറ്റവും മോശപ്പെട്ട പ്രകടനമാണു നടത്തുന്നത്.

മൃഗസംരക്ഷണം, പരിസ്ഥിതി, ധനകാര്യം, ഭക്ഷ്യം, ജിഎഡി പ്ളാനിങ്, റവന്യു വകുപ്പുകള്‍ മെച്ചപ്പെട്ട പ്രകടനവും കാഴ്ചവയ്ക്കുന്നു. വരുമാനം വര്‍ധിപ്പിക്കാന്‍ ചെക്ക് പോസ്റ്റുകളില്‍ നടപ്പാക്കിയ ഓപ്പറേഷന്‍ പാലക്കാട് ഗ്യാപ് വീണ്ടും കൊണ്ടുവരണം. ഭൂനികുതി, വനത്തില്‍ നിന്നുള്ള വരുമാനം, യൂസര്‍ചാര്‍ജ് തുടങ്ങി വരുമാനവര്‍ധനയ്ക്കുള്ള  മാര്‍ഗങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല. ഡോ. കെ. പുഷ്പാംഗദന്‍, ഡോ. കെ.വി. ജോസഫ്, ഡോ. മേരി ജോര്‍ജ്, ഡോ. വി. നാഗരാജന്‍ നായിഡു എന്നിവരാണു കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

ശമ്പളപരിഷ്‌ക്കരണം: ശുപാര്‍ശയില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്‌കരണം പത്തുവര്‍ഷത്തിലൊരിക്കല്‍ മതിയെന്ന പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശയില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. കമ്മറ്റി ശുപാര്‍ശയ്‌ക്കെതിരേ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ധനസ്ഥിതിയെക്കുറിച്ചുള്ള വിലയിരുത്തലാണ് കമ്മറ്റി നടത്തിയത്. റിപ്പോര്‍ട്ടിനെക്കുറിച്ച് ആര്‍ക്കും ആശങ്ക വേണ്ട. ശുപാര്‍ശകള്‍ നിര്‍ദ്ദേശങ്ങള്‍ മാത്രമാണെന്നും ഗുണകരമായ ശുപാര്‍ശകള്‍ മാത്രമേ സ്വീകരിക്കയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എസ്. ശര്‍മയായിരുന്നു അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്‌കരണം പത്ത് വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന ശുപാര്‍ശയോടെ പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ട് വ്യാഴാഴ്ച നിയമസഭയില്‍ സമര്‍പ്പിച്ചിരുന്നു.

സ്വകാര്യ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ടീച്ചിങ് ഗ്രാന്റ് പരിഷ്‌കരിക്കണം. ആ മേഖലയില്‍ പുതുതായി സ്ഥാപനങ്ങളും കോഴ്‌സുകളും അനുവദിക്കേണ്ടതില്ലെന്നും ഡോ. ബി.എ. പ്
രകാശ് അധ്യക്ഷനായ സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

http://www.mathrubhumi.com/story.php?id=326507

Thursday, December 20, 2012

ശമ്പളപരിഷ്ക്കരണം പത്തു വര്‍ഷത്തില്‍ ഒരിക്കല്‍..

അടി തുടങ്ങിയില്ല, വടി വെട്ടാന്‍ പോയതേയുള്ളൂ ...

 സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണം പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം മതിയെന്നു ശുപാര്‍ശ. അഞ്ചു വര്‍ഷത്തിലൊരിക്കലുള്ള ശമ്പള പരിഷ്കരണം നിര്‍ത്തണം. പബ്ളിക് എക്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടേതാണു ശുപാര്‍ശ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശമ്പളയിനത്തിലുള്ള ചെലവ് കുറയ്ക്കണം. യൂണിവേഴ്സിറ്റി ഗ്രാന്റ് നല്‍കാന്‍ മാനദണ്ഡം ഏര്‍പ്പെടുത്തണമെന്നു കമ്മിറ്റി നിര്‍ദേശിച്ചു. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടീച്ചിങ് ഗ്രാന്റ് നിര്‍ത്തുക. സര്‍ക്കാര്‍ ജോലികള്‍ക്കു പുറംകരാര്‍ മതിയെന്നു കമ്മിറ്റി ശുപാര്‍ശ ചെയ്തു. പുതിയ എയ്ഡഡ് സ്ഥാപനങ്ങള്‍ അനുവദിക്കരുത്. കോഴ്സുകള്‍ അണ്‍എയ്ഡഡ് മേഖലയില്‍ മാത്രം അനുവദിച്ചാല്‍ മതിയെന്നും ശുപാര്‍ശയുണ്ട്. പദ്ധതി രേഖകള്‍ തയാറാക്കുന്നതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ വീഴ്ച വരുത്തുന്നു. പദ്ധതി നിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണം. കാര്‍ഷിക സര്‍വകലാശാല തകര്‍ച്ചയുടെ വക്കിലാണെന്നും എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി വിലയിരുത്തി.